Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:11 AM GMT Updated On
date_range 15 May 2018 5:11 AM GMTപൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു
text_fieldsbookmark_border
ചാത്തന്നൂർ: റോഡ് കുത്തിപ്പൊളിച്ച ശേഷം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയ മീനാട്-പാലമൂട്-കോളജ് റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ചാത്തന്നൂർ . തിങ്കളാഴ്ച രാവിലെ ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപെത്ത മരാമത്ത് വകുപ്പിെൻറ ഓഫിസിലേക്ക് മാർച്ച് നടത്തിയ പ്രദേശവാസികൾ ഓഫിസിനു മുന്നിൽ കുത്തിയിരുന്നു. അസി. എൻജിനീയർ ഒാഫിസിൽ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സമരക്കാർ പിരിഞ്ഞുപോകാൻ തയാറായില്ല. കരാറുകാരനെ വിളിച്ചുവരുത്തി റോഡ് പണിക്ക് തീരുമാനമുണ്ടാക്കണമെന്നായിരുന്നു ആവശ്യം. മൂന്നാഴ്ച മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് നാട്ടുകാർ മീനാട് പാലമൂടിനു സമീപം റോഡ് ഉപരോധം നടത്തിയപ്പോൾ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് രണ്ട് ദിവസത്തിനകം റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും ഈ ഉറപ്പ് പൊതുമരാമത്ത് വകുപ്പ് പാലിക്കാത്തതിനെ തുടർന്നാണ് ഓഫിസ് ഉപരോധിച്ചത്. നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ കരാറുകാരനെ പൊലീസ് സ്ഥലത്തു വിളിച്ചുവരുത്തി. ഒരാഴ്ചക്കകം പണിപൂർത്തീകരിക്കാമെന്ന് കരാറുകാരൻ ഉറപ്പുനൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. രണ്ടു ദിവസമായി പെയ്യുന്ന മഴയിൽ റോഡ് പൂർണമായി തകർന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story