Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:32 AM GMT Updated On
date_range 12 May 2018 5:32 AM GMTസാംസ്കാരിക െഎക്യം കാലഘട്ടത്തിെൻറ അനിവാര്യത ^പെരുമ്പടവം
text_fieldsbookmark_border
സാംസ്കാരിക െഎക്യം കാലഘട്ടത്തിെൻറ അനിവാര്യത -പെരുമ്പടവം തിരുവനന്തപുരം: ജാതി-മത വ്യത്യസ്തതകൾക്കപ്പുറം െപാതുജീവിതത്തിൽ സാംസ്കാരിക െഎക്യമുണ്ടാകേണ്ടത് കാലഘട്ടത്തിെൻറ അനിവാര്യതയാണെന്ന് പെരുമ്പടവം ശ്രീധരൻ. വ്യത്യസ്തതകളെ ഉൾക്കൊള്ളുന്നതിനു പകരം കണക്ക് പറയുന്നതിനുവേണ്ടി അവ സമൂഹത്തിൽ നിരത്തിവെക്കുേമ്പാൾ മുറിവേൽക്കുന്നത് മാനവികതക്കാണ്. മതത്തിെൻറ പേരിൽ അകൽച്ചയും ഭിന്നതയുമുണ്ടാകുന്നത് വേണ്ടവണ്ണം മതം പഠിക്കാത്തതിനാലും അതിെൻറ മൂല്യബോധങ്ങളെ കണ്ടെത്താൻ കഴിയാത്തതിനാലുമാണെന്നും പെരുമ്പടവം പറഞ്ഞു. സ്റ്റാച്യൂ ചിറക്കുളം ലെയിനിലെ ട്രിവാൻഡ്രം കൾച്ചറൽ സെൻററിെൻറ (ടി.സി.സി) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത അഭിപ്രായങ്ങൾക്കിടയിലും സഹിഷ്ണുത എന്നത് വർഷങ്ങളായി ശീലിച്ച ജീവിതശൈലിയാണ്. എന്നാൽ, മതത്തിെൻറ ദുർവ്യാഖ്യാനങ്ങളും അതിനൊത്ത ആസുരമായ പ്രവർത്തനങ്ങളും സമൂഹത്തിലുണ്ടാക്കുന്ന ബീഭത്സമായ ഭാവങ്ങൾ ആരെയും നടുക്കുന്നതാണ്. ജാതി-മത വ്യതിരിക്തതകളിലും വിശ്വാസം മുറുകെ പിടിച്ച് ഏതൊരാൾക്കും ജീവിക്കാവുന്ന സാംസ്കാരിക പാരമ്പര്യമാണ് ഇവിടത്തേത്. തിരുവനന്തപുരത്തിെൻറ സാംസ്കാരിക ചരിത്രത്തിൽ പുതിയ അധ്യായവും കാലം തേടുന്ന ചുവടുവെപ്പുമാണ് ട്രിവാൻഡ്രം കൾച്ചറൽ സെൻററെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളെ നന്മയിൽ ഒരുമിപ്പിക്കുക എന്നത് മഹത്തായ സാംസ്കാരിക പ്രവർത്തനമാണെന്ന് അധ്യക്ഷത വഹിച്ച െഎ.എസ്.ടി ചെയർമാൻ എം.െഎ. അബ്ദുൽ അസീസ് പറഞ്ഞു. വ്യത്യസ്തകളെ ഇല്ലായ്മ ചെയ്ത് എല്ലാം ഒന്നാക്കിത്തീർക്കുന്നത് അത്ര ആകർഷകമല്ല. മറ്റുള്ളവരെല്ലാം തെറ്റും നമ്മൾ മാത്രമാണ് ശരിയെന്നും വിശ്വസിക്കുന്നിടത്താണ് മനുഷ്യൻ പരാജയപ്പെടുന്നത്. വൈവിധ്യങ്ങളെ ഒരുമിപ്പിക്കുകയും നന്മ പ്രസരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ട്രിവാൻഡ്രം കൾച്ചറൽ സെൻററിനുള്ളത്. നന്മ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടെയും കേന്ദ്രമാണിത്. ഒരു തരത്തിലെ പക്ഷപാതിത്വത്തിനും ഇവിടെ അവസരമുണ്ടാകില്ല. സർഗാത്മക സംവാദങ്ങൾ പൂത്തുലയുന്നതിനൊപ്പം ജനസേവനത്തിന് പുതുമുഖം കൂടിയാകും ഇൗ കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു. പാളയം ഇമാം മൗലവി വി.പി. സുഹൈബ്, കായംകുളം യൂനുസ്, മാധ്യമം ഡെപ്യൂട്ടി എഡിറ്റർ വയലാർ ഗോപകുമാർ, അഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു. എച്ച്. ഷഹീർ മൗലവി സ്വാഗതവും എൻ.എം. അൻസാരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story