Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:15 AM GMT Updated On
date_range 11 May 2018 5:15 AM GMTസെക്രേട്ടറിയറ്റ് മാർച്ചും ധർണയും
text_fieldsbookmark_border
തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെട്ട ചാരായ തൊഴിലാളികളെ പുനരധിവസിപ്പിക്കുക, തൊഴിലാളികൾക്ക് അനുകൂലമായ കോടതിവിധി സ്േറ്റ ചെയ്ത നടപടിയിൽനിന്ന് സർക്കാർ പിൻവാങ്ങുക, അബ്കാരി ക്ഷേമനിധി ബോർഡ് പിരിച്ചെടുത്ത കുടിശ്ശികതുക തൊഴിലാളികൾക്ക് വിതരണംചെയ്യുക, ആത്മഹത്യചെയ്തതും, അവശരരുമായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 'പുനർജനി' ഫണ്ടിൽ നിന്നും ധനസഹായം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.െഎ.ടി.യു.സി നേതൃത്വത്തിലുള്ള ചാരായ തൊഴിലാളി പുനരധിവാസ യൂനിയൻ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. എ.െഎ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് പി. ഗണേശൻ നായർ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സുനിൽ മതിലകം സ്വാഗതം പറഞ്ഞു. എ.െഎ.ടി.യു.സി ജില്ലാ സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ, വൈസ് പ്രസിഡൻറ് പട്ടം ശശിധരൻ, ജോയൻറ് സെക്രട്ടറി കെ.എസ്. മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു. 'ക്രമസമാധാനപാലനത്തിൽ പരാജയപ്പെട്ട ഇടത് സർക്കാർ രാജിവെക്കണം' തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ നൽകുക എന്ന പ്രാഥമികകർത്തവ്യത്തിൽ പരാജയപ്പെട്ട ഇടതുസർക്കാർ രാജിവെച്ച് ഒഴിയണമെന്ന് ജെ.ഡി.യു, യു.ഡി.എഫ് വിഭാഗം സംസ്ഥാന സെക്രട്ടറി വി.എസ്. സന്തോഷ് ആവശ്യപ്പെട്ടു. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലക്ക് കൊല എന്ന സി.പി.എം-ബി.ജെ.പി നിലപാടിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻറ് അജയൻ നെല്ലിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ മോഹൻദാസ് വിളങ്ങറ, സണ്ണി ജോസഫ്, നിസാമുദ്ദീൻ, മണികണ്ഠപ്രസാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story