Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:17 AM GMT Updated On
date_range 18 March 2018 5:17 AM GMTചികിത്സക്കെത്തിയ വിദേശവനിതയെ കാണാനില്ലെന്ന് പരാതി
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികിത്സക്കെത്തിയ വിദേശവനിതയെ കാണാനില്ലെന്ന് കുടുംബാംഗങ്ങളുടെ പരാതി. ഐറിഷ് സ്വദേശിനി ലിഗ സാക്രോമാനേയെയാണ് (33) കഴിഞ്ഞ ബുധനാഴ്ച പോത്തൻകോട് അരുവിക്കരക്കോണത്തെ സ്വകാര്യ ആയുർവേദ ഹീലിങ് സെൻററിൽ കാണാതാകുന്നത്. കാണാതാവുമ്പോൾ പാസ്‌പോർട്ടോ പണമോ കൈയിലില്ല. മാനസികാസ്വാസ്‌ഥ്യം അനുഭവപ്പെടുന്ന ആളാണ്. സഹോദരിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയിട്ടുണ്ടെന്ന് സഹോദരി ഇൽസി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 170 സെ.മീ പൊക്കവും മെലിഞ്ഞ ശരീരവും ബ്രൗൺ കളർ തലമുടിയുമുള്ള വിദേശ വനിതയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണം: ഫോൺ: 9947224900. ചെമ്പിരിക്ക ഖാസിയുടെ മരണം: 27ന് സെക്രേട്ടറിയറ്റിന് മുന്നിൽ ബഹുജന ധർണ തിരുവനന്തപുരം: ചെമ്പിരിക്ക ഖാസി സി.എം. അബ്്ദുള്ള മൗലവിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റിയും ഖാസി കുടുംബാംഗങ്ങളും നടത്തുന്ന പ്രക്ഷോഭം ശക്തമാക്കുന്നു. സമരത്തിെൻറ ഭാഗമായി ഈ മാസം 27ന് സെക്രേട്ടറിയറ്റിന് മുന്നിൽ ബഹുജനധർണ നടത്തുമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡി. സുരേന്ദ്രനാഥ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊലയാളികളെ കണ്ടെത്തുന്നതിനായി സി.ബി.ഐ നടത്തുന്ന അന്വേഷണത്തിലെ അപാകതകൾ പരിഹരിക്കണണെന്നാവശ്യപ്പെട്ടാണ് സമരം ശക്തമാക്കുന്നത്. സി.ബി.ഐ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയ കോടതി സ്പെഷൽ ടീമിനെകൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സി.ബി.ഐ അന്വേഷണം കാര്യക്ഷമമാക്കാൻ സർക്കാറിെൻറ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകുന്നില്ല. ഖാസിയുടെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതിയുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന സമരം സർക്കാർ നേരിട്ട് ഇടപെട്ടാണ് അവസാനിപ്പിച്ചത്. എന്നാൽ, ഇപ്പോൾ സർക്കാറിെൻറ ഭാഗത്തുനിന്ന് അനുകൂലമായ ഇടപെടലുകൾ ഇല്ലാത്തതുകൊണ്ടാണ് സമരം ശക്തമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹുജന ധർണ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഇ. അബ്ദുല്ല കുഞ്ഞി, അബൂബക്കർ ഉദുമ, മുസ്തഫ സർദാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story