Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:11 AM GMT Updated On
date_range 16 March 2018 5:11 AM GMTബി.പി.എൽ കാർഡ് ലഭിച്ചില്ല; പുളിമരത്തിൽ കയറി യുവാവിെൻറ ആത്മഹത്യ ഭീഷണി
text_fieldsbookmark_border
നെയ്യാറ്റിൻകര: ബി.പി.എൽ കാർഡ് ലഭിക്കാത്തതിൽ മനംനൊന്ത് നെയ്യാറ്റിൻകര താലൂക്ക്്് സപ്ലൈ ഓഫിസിന് മുന്നിൽ യുവാവ് പുളിമരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പാറശ്ശാല കാട്ടുവിള അശോക് ഭവനിൽ കറൻറ് അശോകൻ എന്ന അശോകനാണ് (46) ആത്മഹത്യ ഭീഷണി മുഴക്കിയത്. വ്യാഴാഴ്ച രാവിലെ 11ഒാടുകൂടിയായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഒന്നരവർഷമായി തെൻറ റേഷൻ കാർഡ് ബി.പി.എൽ ആയി ലഭിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫിസിലും അനുബന്ധ ഓഫിസുകളിലും കയറിയിറങ്ങി നിവൃത്തിയില്ലാതെയാണ് ആശോകൻ വ്യാഴാഴ്ച ആത്മഹത്യ ഭീഷണി മുഴക്കാൻ തയാറായത്. ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് അധികൃതർ മടക്കിയയക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ തന്നെ താലൂക്ക് സപ്ലൈ ഓഫിസിലെത്തിയ ആശോകൻ ബി.പി.എൽ കാർഡ് ശരിയായോ എന്ന് തിരക്കുകയും 'ഇല്ലാ' എന്ന മറുപടി ലഭിച്ചയുടൻ ഓഫിസ് സ്ഥതിചെയ്യുന്ന ബഹുനില കെട്ടിടത്തിെൻറ മുകളിലൂടെ കൂറ്റൻ പുളിമരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയുമായിരുന്നു. ഉടൻതന്നെ നെയ്യാറ്റിൻകര തഹസിൽദാർ മോഹൻകുമാർ, ഡിവൈ.എസ്.പി ഹരികുമാർ, താലൂക്ക്്് സപ്ലൈ ഓഫിസർ തുടങ്ങിയവർ സ്ഥലത്തെത്തി. നെയ്യാറ്റിൻകര, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സും എത്തി. ഉടൻതന്നെ തഹസിൽദാർ കലക്ടറെ ഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ നിർദേശം സ്വീകരിച്ചശേഷം 'ബി.പി.എൽ കാർഡ് നൽകാം' എന്ന്് ലൗഡ് സ്പീക്കറിലൂടെ പ്രഖ്യാപിക്കുകയുമായിരുന്നു. വൈകീട്ട് 4.30ഒാടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ചന്ദ്രൻ, ബിനു, ജയകുമാർ എന്നിവർ മരത്തിനുമുകളിൽ കയറി അശോകനെ താഴെയിറക്കി. ഈ സമയം ഇയാൾക്ക്്്് ബോധം നഷ്ടപ്പെട്ടിരുന്നു. തുടർന്ന്്് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിധവയും വാർധക്യസഹജമായ അസുഖം ബാധിച്ച മാതാവിനോടൊപ്പമാണ് അശോകൻ താമസിക്കുന്നത്. പ്രത്യേകിച്ച്്് തൊഴിൽ ഇല്ലാത്തതുകാരണം സ്ഥിരവരുമാനവും ഇല്ല. വാസയോഗ്യമായ വീടും ഇല്ല. സൗജന്യ റേഷൻ ലഭിക്കുന്നതിനുവേണ്ടിയാണ് ബി.പി.എൽ കാർഡിനായി അശോകൻ ഇറങ്ങിത്തിരിച്ചത്. 17ന് നെയ്യാറ്റിൻകരയിൽ കലക്ടറുടെ പരാതി പരിഹാര വേദിയിൽ അശോകന് ബി.പി.എൽ കാർഡ് നൽകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story