Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:08 AM GMT Updated On
date_range 28 April 2018 5:08 AM GMTദലിതനെ ജന. സെക്രട്ടറിയാക്കാൻ ശ്രമം, സാധ്യത ഡി. രാജക്ക്
text_fieldsbookmark_border
*സുധാകർ റെഡ്ഡി തുടരണമെന്ന് കേരളം കൊല്ലം: രാജ്യത്ത് ദലിത് മുന്നേറ്റങ്ങൾ ശക്തമായ സാഹചര്യത്തിൽ ദലിത് സമുദായാംഗത്തെ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പാർട്ടി കോൺഗ്രസിൽ പുരോഗമിക്കുന്നു. ദേശീയ സെക്രട്ടറി ഡി. രാജയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. ദലിത് സമുദായത്തിൽനിന്നുള്ള വ്യക്തി നേതൃസ്ഥാനത്ത് വന്നാൽ ഉത്തരേന്ത്യ ഉൾെപ്പടെയുള്ള പ്രദേശങ്ങളിലെ ദലിത് സമുദായങ്ങളെ കൂടെനിർത്തി പാർട്ടിക്ക് മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇൗ നീക്കം. കനയ്യകുമാർ പാർട്ടിയിൽ സജീവമായതോടെ ദലിത് സമുദായങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള പലയിടങ്ങളിലും പാർട്ടിക്ക് മികച്ചപ്രകടനം കാഴ്ചവെക്കാൻ സാധിെച്ചന്നും പാർട്ടി പ്രതിനിധികളിൽ ചിലർ ചൂണ്ടിക്കാട്ടി. ആരോഗ്യപരമായ കാരണങ്ങളാൽ ജന.സെക്രട്ടറി സ്ഥാനം ഒഴിയാൻ എസ്. സുധാകർ റെഡ്ഡി സന്നദ്ധത പ്രകടിപ്പിെച്ചങ്കിലും കേരള ഘടകത്തിെൻറ ശക്തമായ എതിർപ്പ് ഇൗ വിഷയത്തിലുണ്ട്. സുധാകർ റെഡ്ഡി ജന. സെക്രട്ടറി സ്ഥാനത്ത് തുടരണമെന്നും ഡെപ്യൂട്ടി ജന.സെക്രട്ടറി സ്ഥാനത്തുനിന്ന് ഗുരുദാസ് ദാസ് ഗുപ്ത മാറുേമ്പാൾ മറ്റൊരു വ്യക്തിയെ കൊണ്ടുവരാനുള്ള ശ്രമവും കേരള ഘടകം നടത്തുന്നുണ്ട്. ജന.സെക്രട്ടറി, ഡെപ്യൂട്ടി ജന. സെക്രട്ടറി പദവിയിൽ ഏതെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷ ഡി. രാജക്കുണ്ട്. എന്നാൽ കേരളഘടകത്തിന് അദ്ദേഹത്തോട് വലിയ താൽപര്യമില്ലെന്നാണ് വിവരം. പക്ഷേ, ദലിത് വിഭാഗത്തിന് കാര്യമായ പ്രാതിനിധ്യം വേണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിൽ കേരള ഘടകത്തിെൻറ താൽപര്യം എത്രകണ്ട് വിജയിക്കുമെന്ന് കാത്തിരുന്ന് കാണണം. വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ സുധാകർ റെഡ്ഡിയോടൊപ്പം ഡി. രാജയുടെ പേരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ സുധാകർ റെഡ്ഡി തുടരുകയായിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് വാർത്താസമ്മേളനത്തിൽ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം വ്യക്തമായി മറുപടിനൽകിയില്ല. തമിഴ്നാട്ടിൽനിന്ന് രാജ്യസഭാ അംഗമായ ദുരൈസ്വാമി രാജ എന്ന ഡി. രാജ 1994 മുതൽ പാർട്ടി ദേശീയ സെക്രട്ടറിയാണ്. സി.പി.ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജയാണ് ഭാര്യ. --
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story