Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:14 AM GMT Updated On
date_range 27 April 2018 5:14 AM GMTകോർപറേഷന് കീഴിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം സാധ്യം -^മേയർ
text_fieldsbookmark_border
കോർപറേഷന് കീഴിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം സാധ്യം --മേയർ തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ കഴിയുമെന്ന് മേയർ വി.കെ. പ്രശാന്ത്. ജനങ്ങൾ അതിന് പൂർണമായും തയാറാണെന്നാണ് തെൻറ അനുഭവമെന്നും മേയർ പറഞ്ഞു. ഹരിതകേരളം മിഷെൻറ ഭാഗമായി സർക്കാർ ഓഫിസുകളിൽ ഹരിതചട്ടം നടപ്പാക്കുന്നതിനായി ചുമതലയുള്ള നോഡൽ ഓഫിസർമാരുടെ ജില്ലാതല പരിശീലനം പേരൂർക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിത നിയമാവലി പ്രായോഗികമാക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ചത് തിരുവനന്തപുരം കോർപറേഷനാണ്. തിരുവനന്തപുരത്ത് നടന്ന, ഇന്ത്യയും ന്യൂസ്‌ലൻഡും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിലാണ് ഇ.പി.ആർ (എക്സ്റ്റൻഡഡ് പ്രൊഡ്യൂസേഴ്‌സ് റെസ്‌പോൺസിബിലിറ്റി) സംവിധാനം നഗരസഭ ആദ്യം നടപ്പാക്കിയത്. മൈതാനത്ത് വിതരണം ചെയ്ത 35,000 ശീതളപാനീയ പ്ലാസ്റ്റിക് കുപ്പികൾ കോർപറേഷനുമായി ചർച്ച നടത്തിയതിെൻറ അടിസ്ഥാനത്തിൽ വിതരണം ചെയ്ത കമ്പനി തന്നെ തിരിച്ചെടുത്തു. ഇത്തരം സംവിധാനം നമ്മുടെ സൂപ്പർമാർക്കറ്റുകളിൽ നടപ്പാക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. നാഷനൽ ഗെയിംസിലും തുടർന്ന് എല്ലാ വർഷങ്ങളിലും ആറ്റുകാൽ പൊങ്കാലയിലും ഹരിതചട്ടം കർശനമായി നടപ്പാക്കിയതിെൻറ ഗുണഫലം കോർപറേഷനും നഗരവാസികളും തിരിച്ചറിഞ്ഞതായും മേയർ പറഞ്ഞു. പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം പൂർണമായ തോതിൽ തുണിസഞ്ചികൾ നൽകുന്ന സംവിധാനം കോർപറേഷൻ ഉടൻ നടപ്പാക്കുമെന്നും മേയർ പറഞ്ഞു. ജില്ലാ ശുചിത്വമിഷൻ സംഘടിപ്പിച്ചിരിക്കുന്ന പരിശീലന പരിപാടിയിൽ എ.ഡി.എം ജോൺ വി.സാമുവൽ അധ്യക്ഷനായിരുന്നു. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് നോഡൽ ഓഫിസർമാരായി നിയമിച്ചിരിക്കുന്നത്. രണ്ടുദിവസങ്ങളിൽ വിവിധ ഘട്ടങ്ങളായി നടക്കുന്ന പരിശീലന പരിപാടിയിൽ അതത് രംഗത്തെ വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story