Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:23 AM GMT Updated On
date_range 26 April 2018 5:23 AM GMTചെങ്കൊടിയേറി; പാർട്ടി കോൺഗ്രസിെൻറ ചുവപ്പണിഞ്ഞ് കൊല്ലം
text_fieldsbookmark_border
കൊല്ലം: ഇടതുചിന്തകൾക്കും വിപ്ലവ പ്രസ്ഥാനങ്ങൾക്കും എന്നും കരുത്തുപകർന്ന കൊല്ലം സി.പി.െഎ പാർട്ടി കോൺഗ്രസിന് ആതിഥ്യമരുളുന്നത് ഏറെ ആവേശത്തോടെ. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾക്കും സംസ്ഥാനത്തിെൻറ വിവിധയിടങ്ങളിൽനിന്ന് വന്ന പ്രവർത്തകർക്കും ഹൃദ്യമായ വരേവൽപാണ് ലഭിച്ചത്. കൊല്ലത്ത് ആദ്യമായി നടക്കുന്ന പാർട്ടിയുടെ ഏറ്റവും വലിയ ഒത്തുചേരൽ ചരിത്രമാക്കാനുള്ള തയാെറടുപ്പിലായിരുന്നു മാസങ്ങളായി സി.പി.െഎ സംസ്ഥാന-ജില്ല നേതൃത്വങ്ങൾ. ചുവപ്പില്‍ കുളിച്ചുനില്‍ക്കുന്ന ചരിത്രനഗരിയില്‍ ബുധനാഴ്ച വൈകീട്ടോടെ ആവേശത്തിെൻറ അലകൾ ഉയർത്തിയാണ് 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയുയർന്നത്. ദേശീയ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢി കടപ്പാക്കട സി.കെ. ചന്ദ്രപ്പന്‍ നഗറില്‍ (സ്‌പോര്‍ട്‌സ് ക്ലബ് മൈതാനം) ചെങ്കൊടി ഉയര്‍ത്തിയപ്പോൾ സാക്ഷിയായത് ആയിരങ്ങൾ. ദേശീയ നേതാക്കളടക്കം പങ്കെടുത്ത ചടങ്ങിൽ ചെങ്കൊടി വാനിലേക്ക് ഉയര്‍ന്നപ്പോള്‍ പ്രവർത്തകർ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി. ചുവപ്പു വളൻറിയര്‍മാര്‍ അഭിവാദ്യം അര്‍പ്പിച്ചു. കയ്യൂരില്‍നിന്ന് കൊണ്ടുവന്ന പതാകക്കും ശൂരനാട്ടുനിന്ന് കൊണ്ടുവന്ന കൊടിമരത്തിനും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന പുതുച്ചേരിയില്‍നിന്ന് എത്തിച്ച പതാകക്കും ആവേശകരമായ വരവേൽപാണ് നൽകിയത്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥകൾ വരവേറ്റത്. മൂന്ന് ജാഥകളും സി.കെ. ചന്ദ്രപ്പന്‍ നഗറിലെത്തിയപ്പോള്‍ വൻജനാവലി സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story