Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:36 AM GMT Updated On
date_range 22 April 2018 5:36 AM GMTമഴയിൽനിന്ന് രക്ഷതേടി തലവൂർ വില്ലേജ് ഓഫിസ് 'പടുതയണിഞ്ഞു'
text_fieldsbookmark_border
കുന്നിക്കോട്: മഴയായതോടെ തലവൂർ വില്ലേജ് ഓഫിസ് കെട്ടിടത്തിെൻറ മേൽക്കൂര 'പടുതയണിഞ്ഞു'. ഒാടുകൾ പൊട്ടിപ്പൊളിഞ്ഞ് ഏറെ നാളായി ചോര്‍ന്നൊലിക്കുന്ന നിലയിലായിരുന്നു കെട്ടിടം. വേനൽമഴ പെയ്തതതോടെ ചോർച്ചയിൽനിന്ന് രക്ഷതേടിയാണ് ജീവനക്കാർ പ്ലാസ്റ്റിക് പടുതകൊണ്ട് മേൽക്കൂര പുതപ്പിച്ചത്. തലവൂര്‍ക്ഷേത്രം ജങ്ഷന് സമീപത്തായി നിലനില്‍ക്കുന്ന കെട്ടിടം അപകടാവസ്ഥയിലായി നാളുകൾ ഏറെയായിട്ടും സംരക്ഷിക്കാന്‍ നടപടിയില്ല. 50 വർഷം മുമ്പ് സ്വകാര്യവ്യക്തി നല്‍കിയ ഭൂമിയിലാണ് വില്ലേജ് ഓഫിസ് കെട്ടിടം നിർമിച്ചത്. കൃത്യമായ അറ്റകുറ്റപ്പണികളോ സംരക്ഷണമോ ഇല്ലാത്തതിനാൽ തകര്‍ന്ന് വീഴാറായ നിലയിലാണ്. വില്ലേജ് ഓഫിസര്‍ അടക്കം നാല് ജീവനക്കാരാണ് ഇവിടെയുള്ളത്. മഴയായി കഴിഞ്ഞാല്‍ ചോര്‍ച്ചകാരണം ജോലിചെയ്യാന്‍ കഴിയാറില്ല. മഴവെള്ളം വീണ് ഭിത്തികളില്‍ വിള്ളല്‍വീണ് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം റവന്യൂ വകുപ്പ് നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ ഒന്നും നടന്നില്ല. റീസർവേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദിവസേന നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്. ഇതിനുപുറമെ ജീവനക്കാര്‍ക്കടക്കം ഒരു അടിസ്ഥാനസൗകര്യങ്ങളുമില്ല. വിശ്രമസ്ഥലമോ, മൂത്രപ്പുരയോ ഒരുക്കിയിട്ടില്ല. ജപ്തി നടപടികളുടെ ഭാഗമായി ലഭിച്ച സാധനങ്ങൾ സൂക്ഷിക്കാൻ പോലും സൗകര്യമില്ല. മൂന്ന് മുറികളുള്ള ഓഫിസില്‍ ഫയല്‍ സൂക്ഷിക്കാന്‍ പോലും സംവിധാനമില്ല. മേല്‍ക്കൂരയില്‍നിന്ന് ഓടുകൾ ഇളകി വീഴുന്നുണ്ട്. നിരവധിതവണ പുതിയകെട്ടിടത്തിന് പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story