Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:12 AM GMT Updated On
date_range 21 April 2018 5:12 AM GMTഇൗ മലയിറക്കം കുടിവെള്ളം തേടി
text_fieldsbookmark_border
പേയാട്: കുടിെവള്ളം തേടിയുള്ള കരിപ്ലാംവിളക്കാരുടെ മല ഇറക്കവും കയറ്റവും തുടങ്ങിയിട്ട് വർഷങ്ങൾ. കരിപ്ലാംവിള കുന്നിൻ മുകളിൽനിന്ന് ഒരു കിലോമീറ്റർ താഴെയിറങ്ങി മൂങ്ങോട് കവലയിലെത്തിയാണ് ഇവർ കുടിവെള്ളം ശേഖരിക്കുന്നത്. വിളപ്പിൽ പഞ്ചായത്തിലെ കരുവിലാഞ്ചി വാർഡിലുൾപ്പെട്ട മൂങ്ങോട്, മുക്കംപാലമൂട്, മണലി, മണത്തറ, കരിപ്ലാംവിള എന്നിവിടങ്ങളിലാണ് കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നത്. പാറക്കെട്ട് നിറഞ്ഞ കുന്നിൻ പ്രദേശമാണ് ഇവിടം. എട്ട് വർഷം മുമ്പ് വാട്ടർ അതോറിറ്റി പൈപ്പ് കണക്ഷൻ നൽകിയിരുന്നു. വിളപ്പിൽശാല കാവിൻപുറം ശുദ്ധജല സംഭരണിയിൽ നിന്നായിരുന്നു ജലവിതരണം. കൃത്യതയില്ലെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഇവർക്ക് വെള്ളം കിട്ടിയിരുന്നു. മൂന്നുവർഷം മുമ്പ് മലയിൻകീഴ് പഞ്ചായത്തിലെ അരുവിപ്പാറ കണ്ണാശുപത്രിക്ക് കുടിവെള്ള കണക്ഷൻ നൽകിയപ്പോൾ കരിപ്ലാംവിളയിലേക്കുള്ള കണക്ഷൻ അധികൃതർ വിച്ഛേദിച്ചു. ഇതോടെ നൂറോളം കുടുംബങ്ങൾ ദുരിത്തിലായി. അതേസമയം മലയിൻകീഴ് പഞ്ചായത്ത് മുൻകൈ എടുത്ത് നീട്ടിയ കാളിപ്പാറ ശുദ്ധജല പദ്ധതിയുടെ ലൈനിൽനിന്ന് മൂങ്ങോട്ടുകാർക്ക് കുടിവെള്ളം നൽകാൻ കഴിഞ്ഞയാഴ്ച വാട്ടർ അതോറിറ്റി തയാറായി. ഇതിനായി ആര്യനാട് സെക്ഷൻ എ.ഇ സ്ഥലത്തെത്തി നടപടി സ്വീകരിക്കവെ തർക്കവുമായി വാട്ടർ അതോറിറ്റി കാട്ടാക്കട എ.ഇയും മലയിൻകീഴ് പഞ്ചായത്തും രംഗത്തെത്തി. കാട്ടാക്കട സെക്ഷെൻറ അനുമതിയില്ലാതെ കളിപ്പാറ പദ്ധതി ജലം മൂങ്ങോട്ടുകാർക്ക് നൽകാനാവില്ലെന്നായിരുന്നു നിലപാട്. എന്നാൽ കുടിവെള്ളം കിട്ടിയിട്ട് വർഷങ്ങളായെങ്കിലും വാട്ടർ അതോറിറ്റിയുടെ ബില്ല് കൃത്യമായി എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കിട്ടാത്ത കുടിവെള്ളത്തിന് പണം അടപ്പിക്കുന്ന വാട്ടർ അതോറിറ്റി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story