Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:11 AM GMT Updated On
date_range 13 April 2018 5:11 AM GMTയഥാർഥ 'ഇടത് ഐക്യം' പ്രകടമായത് ഹാരിസൺസ് കേസിൽ ^വി.എം. സുധീരൻ
text_fieldsbookmark_border
യഥാർഥ 'ഇടത് ഐക്യം' പ്രകടമായത് ഹാരിസൺസ് കേസിൽ -വി.എം. സുധീരൻ തിരുവനന്തപുരം: ഹാരിസൺസ് കേസിൽ തോറ്റുകൊടുക്കുന്നതിലാണ് യഥാർഥ 'ഇടത് ഐക്യം' പ്രകടമായതെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. ഇരുമെയ്യാണെങ്കിലും ഒന്നായി തന്നെ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഇക്കാര്യത്തിൽ നിലകൊണ്ടു. കേരളത്തിൽ ഇരുപാർട്ടി നേതാക്കളേയും യോജിപ്പിക്കാൻ സി.പി.എം, സി.പി.ഐ കേന്ദ്രനേതൃത്വങ്ങൾ പരാജയപ്പെട്ടിടത്താണ് ഹാരിസൺസ് വിജയിച്ചത്. ഹാരിസൺസ്, ടാറ്റ തുടങ്ങിയ വൻകിടക്കാരെ സംരക്ഷിക്കുന്നതിന് സർക്കാർ തലത്തിൽ നടന്ന ഗൂഢാലോചന ആദ്യനടപടിയായിരുന്നു അഡ്വ. സുശീല ഭട്ടിനെ സ്പെഷൽ ഗവ. പ്ലീഡർ സ്ഥാനത്തുനിന്ന് നീക്കംചെയ്ത നടപടി. എത്ര പ്രഗല്ഭരായ അഭിഭാഷകരെ കൊണ്ടുവന്നാലും അവർക്ക് കേസ് പഠിച്ചെടുക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും അതിനാൽ പരിചയസമ്പന്നതയും കാര്യക്ഷമതയുമുള്ള സുശീല ഭട്ടിനെ തന്നെ കേസ് ഏൽപിക്കുന്നതാകും നല്ലതെന്നും താൻ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, ഇതൊക്കെ അധികാരികൾ തള്ളിക്കളഞ്ഞു. സർക്കാറിന് അവകാശപ്പെട്ട 5.5 ലക്ഷം ഏക്കർ ഭൂമിയിൽ വൻകിടക്കാർ പിടിമുറുക്കുന്ന അവസ്ഥയിലെത്തിച്ചത് സമാനതകളില്ലാത്ത ജനവഞ്ചനയാണെന്നും സുധീരൻ തെൻറ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story