Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:06 AM GMT Updated On
date_range 2018-04-12T10:36:00+05:30വീട്ടമ്മയെയും മക്കളെയും വെട്ടിപ്പരിക്കേൽപിച്ച കേസ്; ഒരാൾകൂടി പിടിയിൽ
text_fieldsവിഴിഞ്ഞം: അടിമലത്തുറ അമ്പലത്തുമൂലയിൽ വൃദ്ധയായ വീട്ടമ്മയെയും മക്കളെയും വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതികളിലൊരാളെ കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനു ശേഷം ഒളിവിൽ പോയ അമ്പലത്തുമൂല ലൂയിസ് മെമ്മോറിയൽ സ്കൂളിന് സമീപം താമസിക്കുന്ന അജീഷ് എന്ന ക്ലിൻറനാണ് അറസ്റ്റിലായത്. മാർച്ച് 25നായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലത്തുമൂലയിൽ താമസിക്കുന്ന വീട്ടമ്മയായ ജന്നത്ത് ബീവി (65), മക്കളായ റഫീഖ് (43), അബ്ദുല്ല (35) എന്നിവരെ സംഘം ചേർന്ന് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൂന്നു പേരേയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കേസിൽ മൂന്ന് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായും അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തതായും വിഴിഞ്ഞം സി.ഐ എൻ. ഷിബു പറഞ്ഞു.
Next Story