Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജ എ.ടി.എം...

വ്യാജ എ.ടി.എം കാർഡുണ്ടാക്കി പണം തട്ടൽ; സംഘത്തിലെ പ്രധാനി അറസ്​റ്റിൽ

text_fields
bookmark_border
തിരുവനന്തപുരം: വർക്കല കേന്ദ്രീകരിച്ച് വിദേശികളായ ടൂറിസ്റ്റുകളുടെ െക്രഡിറ്റ് കാർഡും പിൻ നമ്പറും ഒളികാമറ ഉപയോഗിച്ച് പകർത്തി വ്യാജ എ.ടി.എം കാർഡുകൾ ഉണ്ടാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. തൃശൂർ ചാലക്കുടി പരിയാരം മോതിരക്കണ്ണി ബാലിക്കുളം കരിപ്പായി വീട്ടിൽ ജിേൻറാ ജോയിയെ (34) ആണ് സൈബർ ൈക്രം പൊലീസ് ഇൻസ്പെക്ടർ എൻ. ബിജുവും സംഘവും ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്. വർക്കലയിൽ യു.എ.ഇ എക്സ്ചേഞ്ച് എന്ന സ്ഥാപനം നടത്തി വിദേശികളായ ടൂറിസ്റ്റുകളുടെ െക്രഡിറ്റ് കാർഡ് വിവരങ്ങൾ സ്കിമ്മിങ് ഡിവൈസ് ഉപയോഗിച്ച് ചോർത്തുകയും പിൻ നമ്പർ ഒളികാമറ ഉപയോഗിച്ച് കണ്ടെത്തി വ്യാജ എ.ടി.എം കാർഡുകൾ ഉണ്ടാക്കി ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലെ എ.ടി.എം മുഖേന പണം പിൻവലിച്ച് തട്ടിപ്പു നടത്തുകയും ചെയ്യുന്നതാണ് സംഘത്തി​െൻറ പ്രധാന രീതി. ഫ്രാങ്കോയിസ് മൗസിസ് എന്ന ഫ്രഞ്ച് പൗരൻ െക്രഡിറ്റ് കാർഡ് തട്ടിപ്പിനിരയായതാണ് കേസി​െൻറ തുടക്കം. ഇദ്ദേഹം വർക്കലയിൽ െക്രഡിറ്റ് കാർഡ് അവസാനമായി ഉപയോഗിച്ചത് 2018 ജനുവരി 16നായിരുന്നു. എന്നാൽ, ജനുവരി 19ന് അദ്ദേഹം വർക്കലയിലുള്ള സമയം ബംഗളൂരുവിലെ ഫെഡറൽ ബാങ്ക് എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ചതായി എസ്.എം.എസ് ലഭിച്ചതിനെതുടർന്ന് ൈക്രംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന് പരാതി നൽകി. തുടർന്ന് ഐ.ജിയുടെ നിർദേശാനുസരണം സൈബർ ൈക്രം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിനെതുടർന്നാണ് അറസ്റ്റ്. തട്ടിപ്പുനടത്തി വിദേശത്തേക്ക് കടന്ന പ്രതി ജിേൻറാ ജോയിക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story