Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:14 AM GMT Updated On
date_range 10 April 2018 5:14 AM GMTഹോട്ടൽ ഭക്ഷണത്തെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കുക; ഹോട്ടലുടമകൾ കടകളടച്ച് പ്രതിഷേധിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണത്തെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഹോട്ടൽ, റെസ്റ്റാറൻറ് ഉടമകൾ 24 മണിക്കൂർ കടകൾ അടച്ച് പ്രതിഷേധിച്ചു. ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷെൻറ നേതൃത്വത്തിൽ ജി.എസ്.ടി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ചെറുകിട വ്യാപാരമേഖലയിലെ സംഘടനകളുടെ ആശങ്കകൾക്ക് പരിഹാരം കാണാതെ നിയമം ഏകപക്ഷീയമായി നടപ്പാക്കിയതിനെതിരെയാണ് കടകളടച്ച് പ്രതിഷേധിച്ചത്. അതിെൻറ ഭാഗമായി നടത്തിയ മാർച്ച് പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ആരംഭിച്ചു. ഹോട്ടൽ ഉടമകളും തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിന് പേർ മാർച്ചിൽ അണിനിരന്നു. പാളയത്ത് വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി വന്നശേഷം അതിെൻറ ദുരിതഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവന്നത് ഹോട്ടൽ മേഖലയാണെന്ന് ശിവകുമാർ പറഞ്ഞു. കോമ്പോസിഷൻ സ്കീമിൽ ഉൾപ്പെടുത്തിയ ചെറുകിട ഹോട്ടലുകളിൽ അഞ്ചുശതമാനം നികുതിയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് ഹോട്ടലുടമതന്നെ അടക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. ഈ അധികബാധ്യതമൂലം ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട സാഹചര്യമാണുള്ളതെന്നും ശിവകുമാർ പറഞ്ഞു. പാളയത്തുനിന്ന് ആരംഭിച്ച മാർച്ച് പ്രസ്ക്ലബിന് സമീപത്തെ ജി.എസ്.ടി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നുനടന്ന ധർണ എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. വൻകിട ഹോട്ടലുകളെ സഹായിക്കുന്ന നിലപാടാണ് ജി.എസ്.ടി കൗൺസിലും കേന്ദ്ര സർക്കാറും സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി, ജനറൽ സെക്രട്ടറി ജി. ജയപാൽ, ജില്ല പ്രസിഡൻറ് ബി. ജയധരൻനായർ, സെക്രട്ടറി ബി. വിജയകുമാർ, രക്ഷാധികാരി ജി. സുധീഷ്കുമാർ, ജനറൽ കൺവീനർ എ.എം. നിസാം, വെൺപാലവട്ടം ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story