Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:17 AM GMT Updated On
date_range 4 April 2018 5:17 AM GMTകാനായി ശില്‍പകലയിലൂടെ മലയാളിയുടെ കപടസദാചാരത്തെ വെല്ലുവിളിച്ചു ^മന്ത്രി
text_fieldsbookmark_border
കാനായി ശില്‍പകലയിലൂടെ മലയാളിയുടെ കപടസദാചാരത്തെ വെല്ലുവിളിച്ചു -മന്ത്രി തിരുവനന്തപുരം: ശില്‍പകലയിലൂടെ മലയാളിയുടെ കപടസദാചാരത്തെ വെല്ലുവിളിച്ച കലാകാരനാണ് കാനായി കുഞ്ഞിരാമനെന്ന്് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങളിലും രാജകൊട്ടാരങ്ങളിലും മ്യൂസിയങ്ങളിലും മാത്രം ഒതുങ്ങിക്കൂടിയിരുന്ന ശില്‍പങ്ങളെ സാധാരണക്കാരന് സാധ്യമായ മണ്ണില്‍ കാനായി കുടിയിരുത്തിയെന്നും മന്ത്രി പറഞ്ഞു. കാനായി കുഞ്ഞിരാമെൻറ എൺപതാം പിറന്നാളിനോടും അദ്ദേഹത്തിെൻറ പ്രശസ്ത ശില്‍പമായ യക്ഷിയുടെ അമ്പതാം വാര്‍ഷികത്തോടും അനുബന്ധിച്ച് - 'ശില്‍പകലയുടെ ചരിത്രവും ഭാവിയും' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജി. രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. സംവിധായകൻ രാജീവ് അഞ്ചല്‍, ജോണി എം.എല്‍, വിജയകുമാര്‍ മേനോന്‍ എന്നിവര്‍ സംസാരിച്ചു. ജിതേഷ് ദാമോദര്‍, കാനായി കുഞ്ഞിരാമന്‍, മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ, ബി. സുധാകരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story