Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:23 AM GMT Updated On
date_range 3 April 2018 5:23 AM GMTഎബിൻ റോസ് വാർത്തെടുത്ത മുത്ത്
text_fieldsbookmark_border
തിരുവനന്തപുരം: ആദ്യമായി കേരള ടീമിൽ ഇടം കിട്ടുകയും പിന്നീട് ചരിത്രത്തിെൻറ ഭാഗമാകുകയും ചെയ്ത ഞെട്ടലിലാണ് കേരളത്തിെൻറ മുന്നേറ്റതാരം സജിത് പൗലോസ്. ഞായാറാഴ്ച സന്തോഷ് ട്രോഫി കൈയിൽ കിട്ടിയ ഉടൻ സജിത് വിളിച്ചത് മാതാവ് ആഗ്നസിനെയാണ്. പലപ്പോഴും സന്തോഷം കൊണ്ട് വാക്കുകൾ മുറിഞ്ഞുപോയ മകെൻറ ശബ്ദം ഇപ്പോഴും ആഗ്നസിെൻറ കാതുകളിലുണ്ട്. വർഷങ്ങൾക്ക് മുമ്പും ആഗ്നസിന് മുന്നിൽ സജിത്തിെൻറ വാക്കുകൾ മുറിഞ്ഞിട്ടുണ്ട്. പട്ടിണിമൂലം നാലുമക്കളെയും വളർത്താൻ കഴിയാത്ത അവസ്ഥയിൽ മൂന്നാമനായ സജിത്തിനെ അനാഥാലയത്തിൽ നിർത്തി പഠിപ്പിക്കാൻ തീരുമാനിച്ചപ്പോഴായിരുന്നു അത്. അവസാനം ഒരുപിടി കണ്ണീരുമായി പിതാവ് പൗലോസിെൻറയും മാതാവ് ആഗ്നസിെൻറയും കൈയിൽനിന്ന് അനാഥാലയത്തിലെ പടികൾ കൈയറി. അനാഥാലയത്തിലെ ചുവരുകൾക്കിടയിൽ ഒതുങ്ങിയ സജിത്തിനെ ഫുട്ബാളിെൻറ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് മുൻ സന്തോഷ് ട്രോഫി താരവും കോവളം എഫ്.സിയുടെ കോച്ചുമായ എബിൻ റോസായിരുന്നു. എട്ടുമുതൽ പ്ലസ് ടുവരെ എബിൻ റോസ് നൽകിയ പാഠങ്ങളാണ് കേരളത്തിലെ മുന്നേറ്റനിരയുടെ പ്രധാനികളിലൊരാളായി സജിത്തിനെ മാറ്റിയത്. കോവളം എഫ്.സിയുടെ ക്യാപ്റ്റനായിരുന്ന സജിത്ത് പിന്നീട് കേരള യൂനിവേഴ്സിറ്റി ടീമിലും കളിച്ചു. പിന്നീടാണ് എസ്.ബി.ഐ ടീമിൽ ഇടം ലഭിക്കുന്നത്. കേരളത്തിനായി തനിക്ക് നൽകാനാകാത്തത് തെൻറ ശിഷ്യനിലൂടെ നേടിയ സന്തോഷത്തിലാണ് എബിൻ റോസ്. സെമിയിൽ പരിക്കേറ്റതിനെതുടർന്ന് ഫൈനലിൽ കളിക്കാൻ സജിത്തിന് കഴിഞ്ഞിരുന്നില്ല. സബിൻ, സജു, സബിത എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story