Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 5:14 AM GMT Updated On
date_range 30 Oct 2017 5:14 AM GMTടൂറിസം മേഖലയിൽ ഒന്നരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും ^കടകംപള്ളി സുരേന്ദ്രൻ (ചിത്രം)
text_fieldsbookmark_border
ടൂറിസം മേഖലയിൽ ഒന്നരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും -കടകംപള്ളി സുരേന്ദ്രൻ (ചിത്രം) *ജടായുപാറ ടൂറിസം ഇൻഫർമെേൻറഷൻ സെൻറർ ഉദ്ഘാടനം ചെയ്തു ആയൂർ: ടൂറിസം മേഖലയിൽ ഒന്നരലക്ഷം തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കാൻ സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചടയമംഗലം ജടായു പാറ ടൂറിസം പദ്ധതിയുടെ ഗേറ്റ് വേ ഓഫ് ടൂറിസം ഇൻഫർമേഷൻ സെൻറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുതലോടെ കുറ്റമറ്റരീതിയിൽ പഴുതടച്ച് ടൂറിസം വികസനം സർക്കാർ മുൻകൈയെടുത്ത് സാധ്യമാക്കും. പ്രദേശവാസികൾക്ക് കൂടി പ്രയോജനം ലഭിക്കത്തക്ക രീതിയിലാണ് ജടായുപാറ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇതിന് സംസ്ഥാന സർക്കാറിെൻറ സഹായം മന്ത്രി വാഗ്ദാനം ചെയ്തു. മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.കെ. േപ്രമചന്ദ്രൻ എം.പി, കലക്ടർ ഡോ. കാർത്തികേയൻ, പദ്ധതി സി.ഇ.ഒ ബി. അജിത്കുമാർ, മുൻ എം.എൽ.എ പ്രയാർ ഗോപാലകൃഷ്ണൻ, രാജീവ് അഞ്ചൽ എന്നിവർ സംസാരിച്ചു. നാല് മലകളിലായിട്ടാണ് ജടായു എർത്ത് സെൻറർ നിർമാണം പുരോഗമിക്കുന്നത്. ഒന്നാമത്തെ മലയിൽ ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപവും കേബിൾ കാർ റൈഡും രണ്ടാമത്തെ മലയിൽ സിദ്ധകേവ് ഹീലിങ് സെൻറർ, മൂന്നാമത്തെ മലയിൽ സാഹസിക വിനോദകേന്ദ്രം, നാലാമത്തെ മലയിൽ സഞ്ചാരികൾക്കുള്ള നൈറ്റ് ക്യാമ്പിങ് എന്നിവ അടങ്ങുന്നതാണ് ജടായു എർത്ത് സെൻററെന്ന് ചെയർമാനും ശിൽപിയുമായ രാജീവ് അഞ്ചൽ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ബി.ഒ.ടി േപ്രാജക്ടായ ടോയു എർത്ത് സെൻററിെൻറ പ്രവർത്തനം അവസാന ഘട്ടത്തിലാണ്. വീടിനുനേരെ ആക്രമണമെന്ന് പരാതി അഞ്ചാലുംമൂട്: വീടിനുനേരെ സാമൂഹിക വിരുദ്ധർ ആക്രമണം നടത്തി. കടവൂർ വള്ളകടവിനു സമീപം മണ്ണുകുഴിയിൽ ജോർജിെൻറ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. വീടിെൻറ ജനൽ ചില്ലുകൾ എറിഞ്ഞുതകർത്തു. അഞ്ചാലുംമൂട് പൊലീസ് എത്തിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാമൂഹികവിരുദ്ധർ വഴിയാത്രക്കാരനെ ആക്രമിച്ചു കൊട്ടിയം: മേവറം കിഴക്കേപടനിലത്ത് സാമൂഹികവിരുദ്ധ ആക്രമണത്തിൽ വഴിയാത്രക്കാരന് പരിക്കേറ്റു. സാരമായ പരിക്കേറ്റ മണ്ണാണിക്കുളം സ്വദേശി അംജിത്തിനെ (35) പാലത്തറ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു ആക്രമണം. സ്കൂട്ടറിൽ വരികയായിരുന്ന അംജിത്തിനെ കല്ലെറിഞ്ഞ് വീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. ഇവിടെ സാമൂഹികവിരുദ്ധ ശല്യം വർധിച്ചതായി പരിസരവാസികൾ പറഞ്ഞു. വാഴപ്പള്ളിയിൽനിന്ന് കിഴക്കേപടനിലത്ത് എത്തി വിവിധ ഭാഗങ്ങളിലേക്ക് തിരിഞ്ഞുപോകേണ്ടവരും ഇവരുടെ ശല്യംകാരണം ഭീതിയിലാണ്. കൊട്ടിയം പൊലീസ് രാത്രി നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story