Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 5:14 AM GMT Updated On
date_range 30 Oct 2017 5:14 AM GMTജില്ല പഞ്ചായത്ത്; അഞ്ച് മേജർ റോഡുകൾക്ക് കേന്ദ്രാനുമതി
text_fieldsbookmark_border
തിരുവനന്തപുരം: ജില്ല പഞ്ചായത്ത് പരിധിയിലെ അഞ്ച് മേജർ റോഡുകളുടെ പുനർനിർമാണത്തിന് കേന്ദ്രാനുമതി. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജനയിലുൾപ്പെടുത്തി 28 കോടി രൂപ വിനിയോഗിച്ചാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. നിർമാണ ചെലവിെൻറ 10 ശതമാനം സംസ്ഥാന സർക്കാർ വഹിക്കും. പെരിങ്ങമ്മല--ചെറ്റച്ചൽ, ഓട്ടുപാലം-പച്ച മുടുമ്പ്, കൈരളി നഗർ-പാലമുക്ക്, ഉതിരപ്പെട്ടി-മേരി മാതാ -പുലി മട്ടൂർ മുറമേൽ, ആനാവൂർ പഴിഞ്ഞിപ്പാറ- മണവാരി റോഡുകളുടെ പുനർനിർമാണമാണ് നടക്കുന്നത്. ഈ റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായതിനെ തുടർന്നാണ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമാണം നടത്താൻ ജില്ല പഞ്ചായത്ത് ഭരണസമിതി നിർദേശിച്ചത്. ജില്ല പഞ്ചായത്ത് ഡിവിഷൻ മെംബറുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളെ സംഘടിപ്പിച്ച് ഓരോ റോഡിെൻറയും ആക്ഷൻ കമ്മിറ്റികൾ വൈകാതെ രൂപവത്കരിക്കും. 4.27 കോടി രൂപ വിനിയോഗിച്ച് പെരിങ്ങമ്മല -ചെറ്റച്ചൽ റോഡിൽ ഏഴു കിലോമീറ്ററാണ് പുനർനിർമിക്കുന്നത്. 3.95 കോടി വിനിയോഗിച്ച് ഓട്ടുപാലം -പച്ചമുടുമ്പ് റോഡ് അഞ്ചേകാൽ കിലോമീറ്ററും 3.71 കോടി വിനിയോഗിച്ച് ആനാവൂർ പഴിഞ്ഞിപ്പാറ- മണവാരി റോഡ് മൂന്നേമുക്കാൽ കിലോമീറ്ററും നവീകരിക്കും. കൈരളി നഗർ -പാലമുക്ക് റോഡിെൻറ മൂന്നേമുക്കാൽ കിലോമീറ്ററിന് 6.94 കോടിയാണ് ചെലവിടുന്നത്. ഉതിരപ്പെട്ടി-മേരി മാതാ -പുലി മട്ടൂർ മുറമേൽ റോഡ് മൂന്നേമുക്കാൽ കിലോമീറ്റർ പുനർനിർമിക്കും. 5.84 കോടി വകയിരുത്തിയിട്ടുണ്ട്. ഇതിലേക്കുള്ള ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story