Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 5:17 AM GMT Updated On
date_range 29 Oct 2017 5:17 AM GMTജില്ലയില്‍ 551 കോടിയുടെ റോഡ് വികസനം- ^ജില്ല വികസനസമിതി
text_fieldsbookmark_border
ജില്ലയില്‍ 551 കോടിയുടെ റോഡ് വികസനം- -ജില്ല വികസനസമിതി കൊല്ലം: ജില്ലയില്‍ 551 കോടിയുടെ റോഡ് വികസനത്തിന് ഭരണാനുമതി ലഭിച്ചെന്ന് കലക്ടർ. കലക്‌ടേററ്റില്‍ ചേര്‍ന്ന ജില്ല വികസന സമിതിയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കിഫ്ബിയില്‍ നിന്ന് 449 കോടി വിനിയോഗിച്ച് 16 റോഡുകളുടെ വികസനമാണ് നടപ്പാക്കുക. ബജറ്റ് വിഹിതമായ 102 കോടിക്ക് ലിങ്ക് റോഡിെൻറ തോപ്പില്‍ക്കടവ് വരെയുള്ള വിപുലീകരണവും സാധ്യമാക്കും. കിഫ്ബി പദ്ധതിയുടെ ഭാഗമായി കുന്നത്തൂരിൽ കൊല്ലേക്കടവ് പാലവും നിർമിക്കും. ഭരണാനുമതി കിട്ടിയ പശ്ചാത്തലത്തില്‍ തുടര്‍ നടപടി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. പി. അയിഷാപോറ്റി എം.എല്‍.എ യാത്രസൗകര്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ആവശ്യങ്ങൾ ഉന്നയിച്ചു. കൊട്ടാരക്കരനിന്നുള്ള ഉള്‍പ്രദേശ സർവിസുകള്‍ നിർത്തിയത് പുനരാരംഭിക്കണം. പുലമണ്‍ റോഡിെൻറ അറ്റകുറ്റപ്പണി ഉടന്‍ തീര്‍ക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. നിര്‍മാണമേഖലയിലെ അനിശ്ചിതത്വം പരിഹരിക്കുന്നതിന് സമീപജില്ലയില്‍നിന്ന് നിർമാണ സാമഗ്രികള്‍ സുഗമമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പറഞ്ഞു. തരിശായ നെല്‍വയലുകള്‍ മുഴുവന്‍ കൃഷിയോഗ്യമാക്കണം. കൊല്ലം തോടിെൻറ നവീകരണം അതിവേഗം പൂര്‍ത്തിയാക്കണമെന്ന് എം. നൗഷാദ് എം.എല്‍.എയും നിർദേശിച്ചു. റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കാര്‍ഡ് ഉടമകളെ റേഷന്‍ കടകളിലേക്ക് വിളിച്ചുവരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ജി.എസ്. ജയലാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കാര്‍ഡുകളിലെ മുന്‍ഗണന ഇതരവിഭാഗങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ കടകളില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം കലക്ടര്‍ നല്‍കി. ചവറയിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് നടപടി വേണമെന്ന് എന്‍. വിജയന്‍പിള്ള എം.എല്‍.എ ആവശ്യമുന്നയിച്ചു. ശാസ്താംകോട്ടയില്‍ ജലനിരപ്പ് മെച്ചപ്പെട്ട സാഹചര്യത്തില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും പറഞ്ഞു. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളില്‍ 12 മണിക്കൂര്‍ പമ്പിങ് നടത്തിയിരുന്നത് 16 മണിക്കൂറായി ഉയര്‍ത്തിയിട്ടുണ്ടെന്ന് ജലഅതോറിറ്റി പ്രതിനിധി അറിയിച്ചു. യാത്രക്ലേശം സംബന്ധിച്ചാണ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ഉന്നയിച്ചത്. കൊല്ലം-ചെങ്ങന്നൂര്‍ റൂട്ടില്‍ നവംബര്‍ ആദ്യവാരം നാലു പുതിയ ബസുകള്‍ കൂടി ഓടുമെന്ന് ഗതാഗതവകുപ്പ് പ്രതിനിധി ഉറപ്പുനല്‍കി. കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍ യാത്രസൗകര്യം മെച്ചപ്പെടുത്തണമെന്നത് ശ്രദ്ധയിൽെപ്പടുത്തി. സബ്കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം. കെ.ആര്‍. മണികണ്ഠന്‍, പ്ലാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍ ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story