Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാതി പിളർന്ന ആൽമരം...

പാതി പിളർന്ന ആൽമരം അപകടഭീഷണി

text_fields
bookmark_border
കൊട്ടാരക്കര: കോട്ടാത്തല ജനതാ ഗ്രന്ഥശാല അങ്കണത്തിലെ . മരത്തി​െൻറ ശേഷിക്കുന്ന ഭാഗം കൂടി വീണാൽ വൻ ദുരന്തത്തിൽ കലാശിക്കുമെന്നാണ് നാട്ടുകാരുടെ ഭീതി. സെപ്റ്റംബർ 18ന് രാവിലെ 11.30 ഓടെയായിരുന്നു ആൽമരം നെടുകെ പിളർന്ന് ഒരു ഭാഗം മറിഞ്ഞത്. സമീപത്തെ വൈദ്യുത ട്രാൻസ്ഫോർമർ തകർത്തുകൊണ്ടാണ് മരം നിലംപൊത്തിയത്. ഒരു ബൈക്ക് ഇതി​െൻറ അടിയിൽപ്പെടുകയും ചെയ്തു. തലനാരിഴക്കാണ് ആളപായമുണ്ടാകാഞ്ഞത്. തിരക്കേറിയ കൊട്ടാരക്കര- പുത്തൂർ റോഡി​െൻറ അരികത്തായാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം സ്ഥിതിചെയ്യുന്നത്. ഇതി​െൻറ സമീപത്തുതന്നെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രവും. മറുവശത്ത് ജനതാ ഗ്രന്ഥശാലയും കളത്തട്ടുമുണ്ട്. ഇവിടെയൊക്കെ സദാസമയവും ആളുണ്ടാകും. നടുകെ പിളർന്ന മരത്തി​െൻറ മറുഭാഗം നിലംപൊത്തിയാൽ വലിയ ദുരന്തത്തിനിടയാകും. ഇതിന് ഇടവരുത്താതെ മരം മുറിച്ച് മാറ്റണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം. മരത്തി​െൻറ ചുറ്റുകെട്ടും പൊട്ടിത്തകർന്നിട്ടുണ്ട്. മൈലം പഞ്ചായത്ത് പരിധിയിലാണ് വായനശാല സ്ഥിതിചെയ്യുന്നത്. വനംവകുപ്പാണ് മരം മുറിച്ചുമാറ്റേണ്ടത്. മരംമുറിച്ചു മാറ്റണമെന്ന് കാട്ടി ആർ.ഡി.ഒ റിപ്പോർട്ട് നൽകിയാലേ വനംവകുപ്പിന് നടപടി സ്വീകരിക്കാനാകൂ. ആൽമരം നെടുകെ പിളർന്ന് വീണത് അന്നുതന്നെ ഫയർഫോഴ്സും വൈദ്യുതി ബോർഡ് ജീവനക്കാരും നാട്ടുകാരും ചേർന്ന് മുറിച്ച് ഒതുക്കിയിരുന്നു. ശിഖരങ്ങൾ വെട്ടിമാറ്റിയെങ്കിലും ഇതി​െൻറ തടി ഇപ്പോഴും വായനശാലയുടെ അങ്കണത്തിൽ കിടക്കുകയാണ്. വായനശാലയിലേക്ക് ആളുകൾക്ക് കടക്കാൻ ബുദ്ധിമുട്ടുണ്ടാക്കും വിധമാണ് വലിയ തടി കിടക്കുന്നത്. ഇതു നീക്കം ചെയ്യാൻ അധികൃതർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് വായനശാല ഭാരവാഹികൾ ആവശ്യപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story