Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 5:01 AM GMT Updated On
date_range 14 Oct 2017 5:01 AM GMTേപ്രമബന്ധങ്ങളെ സംഘ്പരിവാർ കാടത്വമായി കാണുന്നു ^എം.വി. ഗോവിന്ദൻ മാസ്റ്റർ
text_fieldsbookmark_border
േപ്രമബന്ധങ്ങളെ സംഘ്പരിവാർ കാടത്വമായി കാണുന്നു -എം.വി. ഗോവിന്ദൻ മാസ്റ്റർ തിരുവനന്തപുരം: േപ്രമബന്ധങ്ങളെ സംഘ്പരിവാർ കാടത്വമായി കാണുെന്നന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ. സംഘ്പരിവാർ നടത്തുന്ന നരഹത്യക്കെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പട്ടികജാതി ക്ഷേമസമിതി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് പ്രേമവിവാഹങ്ങൾ നടന്ന നാടാണ് കേരളം. ഇപ്പോൾ പ്രേമമെന്ന വാക്കുപോലും പറയരുതെന്നാണ് യു.പിയിലെ തലതിരിഞ്ഞ മുഖ്യമന്ത്രി പറയുന്നത്. സവർണ മേധാവിത്വത്തിെൻറ ആശയങ്ങളും പലയിടത്തും ഇന്നും നിലനിൽക്കുന്നുണ്ട്. പട്ടികജാതി വിഭാഗങ്ങൾ കേരളത്തിൽ ഭൂമിക്കുവേണ്ടിയുള്ള സമരം തുടരണം. എ.കെ.ജിയുടെ നേതൃത്വത്തിൽ 1970 ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിനുവേണ്ടി ശക്തമായ പോരാട്ടം നടത്തി. അങ്ങനെയാണ് പട്ടികജാതിക്കാർക്ക് അഞ്ചും പത്തും സെൻറ് ഭൂമി ലഭിച്ചത് -അദ്ദേഹം പറഞ്ഞു. കാഞ്ഞിരംപാറ രവി അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡൻറ് സോമപ്രസാദ് എം.പി, എം.എ. റസൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story