Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 5:01 AM GMT Updated On
date_range 14 Oct 2017 5:01 AM GMTമാലിന്യ നിർമാർജനം: യുവജന വിദ്യാർഥി യോഗം കലക്ടറേറ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: മാലിന്യ നിർമാർജനത്തിന് യുവജന പങ്കാളിത്തം ഉറപ്പാക്കുന്ന പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട യോഗം ജില്ല കലക്ടറേറ്റിൽ ചേർന്നു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ യുവജന പങ്കാളിത്തത്തോടെ എങ്ങനെ നടപ്പാക്കണം എന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. കലക്ടർ ഡോ. കെ. വാസുകി അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി കലക്ടർ പി. സവിത, ജില്ലയിലെ വിവിധ കോളജുകളിൽനിന്നുള്ള അധ്യാപകർ, വിദ്യാർഥി പ്രതിനിധികൾ, നെഹ്റു യുവകേന്ദ്ര ഭാരവാഹികൾ, എൻ.എസ്.എസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ജില്ലയിൽ മൊബൈൽ അദാലത്ത് നവംബർ ഏഴുവരെ തിരുവനന്തപുരം: ജില്ല നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ മൊബൈൽ അദാലത്തിനും ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്കും തുടക്കമായി. കുട്ടികളാണ് ലഹരിയുടെ ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്നതെന്നും അതുകൊണ്ട് കുട്ടികൾ ഈ വിപത്തിനെതിരെ കടുത്ത ജാഗ്രത പാലിക്കണമെന്നും ജില്ല ജഡ്ജ് കെ. ഹരിപാൽ പറഞ്ഞു. മെഡിക്കൽ കോളജ് ജി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ മൊബൈൽ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീട്ടുപടിക്കൽ നിയമസഹായവും പരാതിപരിഹാരവും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന അദാലത്ത് നവംബർ ഏഴ് വരെ ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ നടക്കും. ഇതിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന 'സുപഥം -2017' ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം കേരള സ്റ്റേറ്റ് ലീഗൽ സർവിസസ് അതോറിറ്റിയുടെ മെംബർ സെക്രട്ടറിയും ജില്ല ജഡ്ജുമായ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് നിയമബോധവത്കരണ ക്ലാസുകളും ആദിവാസിമേഖലകളിൽ അർബുദ രോഗ നിർണയ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. പാരാലീഗൽ വളണ്ടിയേഴ്സ് വിവിധ ഇടങ്ങളിൽ തെരുവുനാടകങ്ങളും അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story