Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:17 AM GMT Updated On
date_range 29 Nov 2017 5:17 AM GMTഒപ്പ് വിവാദം: പഞ്ചായത്ത് ഒാഫിസിൽ വിജിലൻസ് പരിശോധന
text_fieldsbookmark_border
കരുനാഗപ്പള്ളി: ജീവനക്കാരൻ ഹാജർ ബുക്കിൽ ഒപ്പിട്ടതിൽ ക്രമക്കേട് കാട്ടിയെന്ന പരാതിയെത്തുടർന്ന് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഒാഫിസിൽ വിജിലൻസ് പരിശോധന. -ഫുൾടൈം സ്വീപ്പറായ ജീവനക്കാരൻ േജാലിക്ക് ഹാജരാകാത്ത ദിവസങ്ങളിൽ 'ആബ്സൻറ്' രേഖപ്പെടുത്തിയിരുന്നത് മായ്ച്ച് ഒപ്പിട്ടുെവന്നായിരുന്നു പരാതി. ഹാജർ പുസ്തകവും മറ്റ് രേഖകളും വിജിലൻസ് പരിശോധനക്ക് കൊണ്ടുപോയി. ഭരണകക്ഷി യൂനിയൻ നേതാവായ ജീവനക്കാരൻ അവധിക്ക് അപേക്ഷിക്കാതെ േജാലിക്ക് ഹാജരാകാതിരുന്നശേഷം പത്ത് ദിവസം കഴിഞ്ഞെത്തി ഒപ്പിടുകയായിരുന്നുവത്രെ. ഇത് പഞ്ചായത്ത് ഭരണസമിതിയിൽ ചർച്ചയായിരുന്നു. തുടർന്നുള്ള പരാതിയാണ് വിജിലൻസ് പരിശോധന നടന്നത്. അതിനിടെ ജീവനക്കാരനെ ഒരുമാസം മുമ്പ് ഓച്ചിറ പഞ്ചായത്തിലേക്ക് സ്ഥലംമാറ്റിയിരുന്നു. അവധിയുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായി ഓച്ചിറ പഞ്ചായത്ത് ഓഫിസിലും വിജിലൻസ് അന്വേഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story