Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:17 AM GMT Updated On
date_range 29 Nov 2017 5:17 AM GMTആഗോള ഡിജിറ്റൽ ഉച്ചേകാടി കൊച്ചിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തിെൻറ െഎ.ടി വ്യവസായ സാധ്യതകൾക്ക് ഉൗർജവും പ്രോത്സാഹനവും പകരുന്നതിന് കൊച്ചിയിൽ ആഗോള ഡിജിറ്റൽ ഉച്ചകോടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'ഫ്യൂച്വർ' എന്ന പേരിൽ മാർച്ച് 22,23 തീയതികളിൽ കൊച്ചി ലേ മെരിഡിയനിൽ നടക്കുന്ന ഉച്ചകോടിയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള വിവരസാങ്കേതിക വ്യവസായമേഖലയിലെ പ്രമുഖർ പെങ്കടുക്കും. 'ഡിജിറ്റല്‍ ഭാവിയിലേക്ക്' എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. വിജ്ഞാനവ്യവസായ മേഖലയിലെ നൂതനപ്രവണതകൾ, ഡിജിറ്റല്‍ നൂതനാശയങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂലമായ ഹബ് ആയി കേരളത്തെ ഉയര്‍ത്തിക്കാട്ടാനുള്ള വഴികൾ, വിജ്ഞാനവിനിമയത്തിെൻറ പുതിയസാധ്യകൾ എന്നിവ ചര്‍ച്ചെചയ്യുകയാണ് കേരളത്തിൽ ആദ്യമായി നടക്കുന്ന ഉച്ചകോടിയുടെ പ്രധാനലക്ഷ്യം. സര്‍ക്കാര്‍ പിന്തുണയോടെയാണ് കൊച്ചിയില്‍ 'ഫ്യൂച്ചർ' അരങ്ങേറുക. കെ-ഫോൺ, പബ്ലിക് വൈ.ഫൈ തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങളെ മുന്‍നിര്‍ത്തി കേരളത്തിെൻറ സാധ്യതകള്‍ ഉച്ചേകാടിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. വിവരസാങ്കേതികതയുടെ വികസനത്തിന് നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉച്ചകോടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിവരസാങ്കേതിക ഉച്ചകോടി രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്താനാണ് പദ്ധതി. നിക്ഷേപക സമ്മേളനമെന്നതിലുപരി വൈജ്ഞാനിക അവലോകനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായിരിക്കും പ്രാമുഖ്യംലഭിക്കുക. ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, എച്ച്.പി.െഎ.സി ചെയർമാനും ഇന്‍ഫോസിസ് സ്ഥാപകഅംഗവുമായ എസ്.ഡി. ഷിബുലാൽ, ഉച്ചകോടിയുടെ കണ്‍വീനർ വി.കെ. മാത്യൂസ്, ടെക്നോപാർക്ക് സി.ഇ.ഒ ഋഷികേഷ് നായർ എന്നിവർ വാർത്തസേമ്മളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story