Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉരുട്ടിക്കൊലക്കേസ്:...

ഉരുട്ടിക്കൊലക്കേസ്: ഉദ്യോഗസ്​ഥർ ഭീഷണിപ്പെടുത്തിയതിനാൽ മൊഴി നൽകിയെന്ന്​

text_fields
bookmark_border
തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനാലാണ് പ്രോസിക്യൂഷന് അനുകൂലമായി രഹസ്യമൊഴി നൽകിയതെന്ന് കൂറുമാറിയ മാപ്പുസാക്ഷി സുരേഷ്കുമാർ. പലതവണ മൊഴിമാറ്റിയ ഇയാളുടെ മൊഴി എങ്ങനെ വിശ്വസിക്കുമെന്ന് കോടതി ചോദിച്ചു. മുമ്പ് സുരേഷ് കുമാർ മൊഴി നൽകിയപ്പോൾ ഇതിലെ വൈരുദ്ധ്യം രേഖപ്പെടുത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. അന്ന് കോടതി സി.ബി.ഐയുടെ ആവശ്യം നിരസിച്ചു. ഇതിനെത്തുടർന്ന് സുരേഷ് കുമാറി​െൻറ മൊഴി രേഖപ്പെടുത്തുന്നത് കോടതി നിർത്തിെവച്ചിരുന്നു. എന്നാൽ, ഹൈകോടതി നിർദേശാനുസരണം ശനിയാഴ്ചയാണ് സുരേഷ്കുമാറി​െൻറ മൊഴി വീണ്ടും രേഖപ്പെടുത്താൻ ആരംഭിച്ചത്. ഫോർട്ട് പൊലീസ് ഉദയകുമാറിനെ അറസ്റ്റ് ചെയ്ത സമയത്ത് അയാളുടെ കൂടെയുണ്ടായിരുന്ന വ്യക്തിയാണ് സുരേഷ് കുമാർ. സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഡിവൈ.എസ്.പി ഇ.കെ. സാബു, സർക്കിൾ ഇൻസ്പെക്ടർ ടി. അജിത്കുമാർ, ഹെഡ് കോൺസ്റ്റബിൾ വി.പി. മോഹൻ, കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് കേസിലെ പ്രതികൾ. 2005 സെപ്റ്റംബർ 27ന് രാത്രി 10.30നാണ് ശ്രീകണ്ഠേശ്വരം പാർക്കിൽനിന്ന് ഇ.കെ. സാബുവി​െൻറ നേതൃത്വത്തിലെ പൊലീസ് സംഘം ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story