Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:15 AM GMT Updated On
date_range 25 Nov 2017 5:15 AM GMTദിവ്യയെ നോക്കി കൂട്ടുകാർ പറഞ്ഞു ^'പുള്ളിക്കാരി സ്റ്റാറാ'
text_fieldsbookmark_border
ദിവ്യയെ നോക്കി കൂട്ടുകാർ പറഞ്ഞു -'പുള്ളിക്കാരി സ്റ്റാറാ' കാട്ടാക്കട: ഉൗരൂട്ടമ്പലം എൽ.പി സ്കൂളിൽ ദിവ്യയാണിപ്പോൾ താരം. അധ്യാപകർക്കും കൂട്ടുകാർക്കും ദിവ്യയെ അഭിനന്ദിച്ച് മതിയായിട്ടില്ല. മുഖ്യമന്ത്രിക്കെഴുതിയ കത്തിലൂടെ സ്കൂളിന് സ്വന്തം ബസ് എത്തിച്ചാണ് ദിവ്യ ഏവരുടെയും പ്രിയങ്കരിയായത്. പ്രസിദ്ധമായ കണ്ടല ലഹളയിലൂടെ ചരിത്രത്തിൽ ഇടംനേടിയ സ്കൂളാണ് ഉൗരൂട്ടമ്പലം എൽ.പി സ്കൂൾ. കണ്ടല ലഹളയുമായി ബന്ധപ്പെട്ട പഞ്ചമിയുടെ നാലാം തലമുറയിലെ ആതിര ഇപ്പോൾ ഈ സ്കൂളിലാണ് പഠിക്കുന്നത്. ആതിരയുടെ കൂട്ടുകാരിയും സ്കൂളിലെ നാല്- ബിയിലെ വിദ്യാർഥിയുമാണ് എസ്.എസ്. ദിവ്യ. കഴിഞ്ഞ ജൂൺ 12നാണ് ദിവ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയത്. മന്ത്രിസഭയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി സ്കൂൾ വിദ്യാർഥികൾക്ക് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് സ്കൂളിന് സ്വന്തമായി ബസ് ഇല്ലാത്തതിനാൽ വിദ്യാർഥികൾ ബുദ്ധിമുട്ടുന്നതായി ദിവ്യ സൂചിപ്പിച്ചത്. സ്കൂളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കിയതും കുട്ടികള്‍ മഷിപ്പേന ഉപയോഗിക്കാന്‍ തുടങ്ങിയതുമെല്ലാം കത്തിൽ ഉൾപ്പെടുത്തിയിരുന്നു. കത്ത് വായിച്ച മുഖ്യമന്ത്രി വിദ്യാർഥികളെ അനുമോദിച്ചതിനൊപ്പം ബസിെൻറ കാര്യം പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് വിഷയം സൂചിപ്പിച്ച് ഡോ.എ. സമ്പത്ത് എം.പിക്ക് മുഖ്യമന്ത്രി കത്ത് നൽകി. എം.പി ഫണ്ടിൽനിന്ന് തുക അനുവദിച്ചാണ് 16 സീറ്റുള്ള ബസ് വാങ്ങിയത്. വെള്ളിയാഴ്ച രാവിലെ സ്കൂളിൽ നടന്ന ചടങ്ങിൽ സമ്പത്ത് എം.പിയും ദിവ്യയും ചേർന്ന് ബസ് ഫ്ലാഗ്ഓഫ് ചെയ്തു. പി.ടി.എ പ്രസിഡൻറ് ശാരിക ജെ.എസ് നായര്‍ അധ്യക്ഷതവഹിച്ചു. ദിവ്യ ഉൾപ്പെടെ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം പുതിയ ബസിൽ അരുവിക്കരയിലേക്ക് യാത്ര നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story