Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:24 AM GMT Updated On
date_range 21 Nov 2017 5:24 AM GMTനിർമൽ ചിട്ടി തട്ടിപ്പിനിരയായ നിക്ഷേപകൻ മരിച്ചു ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു
text_fieldsbookmark_border
പാറശ്ശാല: നിർമൽ കൃഷ്ണ ചിട്ടിക്കമ്പനിയിലെ നിക്ഷേപകൻ ഹൃദയാഘാതം മൂലം മരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ പരശുവയ്ക്കൽ ദേശീയപാത ഉപരോധിച്ചു. പെരുവിള ആലുനിന്ന കരയ്ക്കാട് എം.എസ്. ഭവനിൽ ആർ. മധുസൂദനനാണ് (60) മരിച്ചത്. നിർമൽ കൃഷ്ണ ചിട്ടിക്കമ്പനിയിൽ എട്ട് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം നിക്ഷേപിച്ചിരുന്നത്. മാസങ്ങൾക്കു മുമ്പ് മകളുടെ വീട് നിർമാണവുമായി ബന്ധപ്പെട്ട് കാശ് തിരികെ ചോദിച്ചതിന് പിന്നാലെയാണ് ചിട്ടിക്കമ്പനി പൂട്ടി ഉടമ മുങ്ങിയത്. ജീവിത സമ്പാദ്യം നഷ്ടപ്പെട്ട ഇദ്ദേഹം അതിനുശേഷം കടുത്ത മാനസിക വിഷമത്തിലായിരുെന്നന്ന് ബന്ധുക്കൾ പറഞ്ഞു. ഉപരോധത്തിന് ആക്ഷൻ കൗൺസിൽ പ്രസിഡൻറ് ഭാസി, സെക്രട്ടറി ഗോപാലകൃഷ്ണൻ, സി.പി.എം പരശുവയ്ക്കൽ ലോക്കൽ സെക്രട്ടറി കെ. മധു തുടങ്ങിയവർ നേതൃത്വം നൽകി. പാറശ്ശാല സി.ഐ ജി. ബിനുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അര മണിക്കൂറോളം നീളുന്ന ഉപരോധം അവസാനിച്ചത്. മധുസൂദനെൻറ ഭാര്യ -ശുഭകല. മക്കൾ ബിബു, ശുഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story