Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:20 AM GMT Updated On
date_range 21 Nov 2017 5:20 AM GMTകാട്ടാക്കട സ്ഥിതി ശാന്തം
text_fieldsbookmark_border
കാട്ടാക്കട: സി.പി.എം--എസ്.ഡി.പി.ഐ സംഘർഷം നിലനിന്ന കാട്ടാക്കട, കിള്ളി, കോട്ടപ്പുറം പ്രദേശങ്ങളിൽ സ്ഥിതി ശാന്തം. പ്രദേശത്ത് പൊലീസിെൻറ സാന്നിധ്യം ഉള്ളതിനാൽ തിങ്കളാഴ്ച അക്രമ സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഐ. സാജുവിെൻറ വീടിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ടാണ് അക്രമ പരമ്പരയുണ്ടായത്. ഞായറാഴ്ച വൈകീട്ട് റൂറൽ ജില്ല പൊലീസ് മേധാവി അശോക് കുമാറിെൻറ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ അക്രമം ആവർത്തിക്കില്ലെന്ന് ഇരുവിഭാഗവും ഉറപ്പു നൽകിയിരുന്നു. ഇതിനു ശേഷം അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച പുലർച്ച പത്ര വിതരണക്കാരനും സി.പി.എം അംഗവുമായ ശശികുമാറിനെ ബൈക്കിലെത്തി അടിച്ചു വീഴ്ത്തിയ കേസിൽ അറസ്റ്റിലായ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകെരയും കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story