Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:14 AM GMT Updated On
date_range 20 Nov 2017 5:14 AM GMTമൂന്ന് ദിവസമായി കുടിവെള്ളമില്ല; പതിനായിരങ്ങൾ ദുരിതത്തിൽ
text_fieldsbookmark_border
കൊല്ലം: നഗരത്തിെൻറ വിവിധഭാഗങ്ങളിൽ കുടിവെള്ളവിതരണം മുടങ്ങിയിട്ട് മൂന്ന് ദിവസം. ഇതുമൂലം പതിനായിരങ്ങളാണ് വലയുന്നത്. ശാസ്താംകോട്ട ശുദ്ധജല തടാകത്തിലെ പ്ലാൻറിലെ വാൾവിൽ ചോർച്ച രൂക്ഷമായതിനെ തുടർന്നാണ് പമ്പിങ് നിർത്തിയെതന്നാണ് അറിയുന്നത്. രണ്ടുദിവസം മുമ്പാണ് ശാസ്താംകോട്ട പമ്പിങ് പ്ലാൻറിൽ ചോർച്ച കണ്ടെത്തിയത്. വാൾവ് മണ്ണ് മൂടിയതിനാൽ നീക്കംചെയ്ത് ചോർച്ച അടക്കാനുള്ള പരിശ്രമം ജല അതോറിറ്റി തുടരുകയാണ്. ശുദ്ധജല വിതരണം നിലച്ചതോടെ കോർപറേഷൻ പരിധിയിലെ 35000ഒാളം കുടുംബങ്ങൾ ഉൾെപ്പടെ എട്ട് പഞ്ചായത്തിലെ അമ്പതിനായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയായി. കൊല്ലം നഗരപരിധിയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയിൽനിന്ന് ജലവിതരണം ഭാഗികമായി നടത്തിയെങ്കിലും മലിനജലമാണ് ലഭിച്ചതെന്ന് പരാതിഉയർന്നു. പ്രതിദിനം 340 ലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും കൊല്ലം നഗരത്തിൽ എത്തുമ്പോൾ ഇത് 200 ലക്ഷം ലിറ്ററായി കുറയുന്നു. പൈപ്പിൽനിന്ന് അനധികൃതമായി ശുദ്ധജലം ചോർത്തുന്നതായും കണ്ടെത്തിയെങ്കിലും രാഷ്ട്രീയ ഇടപെടൽമൂലം നടപടിയുണ്ടായില്ല. ജല അതോറിറ്റിക്ക് ജലകരവും ലഭിക്കുന്നില്ല. ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ ജയിംസിെൻറ നേതൃത്വത്തിൽ ശാസ്താംകോട്ട പ്ലാൻറിൽ യുദ്ധകാലാടിസ്ഥാനത്തിൽ ചോർച്ച അടക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story