Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:17 AM GMT Updated On
date_range 18 Nov 2017 5:17 AM GMTതഴവയിൽ ആർ.എസ്.എസ്-^സി.പി.എം സംഘർഷം ഇരുവിഭാഗത്തിെൻറയും വീടുകൾക്ക് നേരെ ആക്രമണം
text_fieldsbookmark_border
തഴവയിൽ ആർ.എസ്.എസ്--സി.പി.എം സംഘർഷം ഇരുവിഭാഗത്തിെൻറയും വീടുകൾക്ക് നേരെ ആക്രമണം കരുനാഗപ്പള്ളി: തഴവയിൽ ആർ.എസ്.എസ്-സി.പി.എം സംഘർഷം. കാറിെൻറ ഡോർ തട്ടി ബൈക്ക് യാത്രികൻ വീണ് പരിേക്കറ്റ സംഭവമാണ് പ്രശ്നത്തിന് കാരണം. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു ഇത്. മധ്യസ്ഥതയിൽ തീർന്ന സംഭവം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ തഴവ തെക്കുംമുറി കിഴക്ക് പുത്തൻവിളയിൽ വീട്ടിൽ നിസാറിനെ പരിക്കുകളോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തഴവ തെക്കുമുറി കിഴക്ക് സച്ചു ഭവനത്തിൽ സനലിെൻറ ഭാര്യയുടെ ബന്ധു സന്തോഷ്, സനലിെൻറ വീടിന് മുന്നിലെ റോഡിൽ കാർ നിർത്തി ഡോർ തുറന്നപ്പോൾ ബൈക്കിൽ തട്ടുകയായിരുന്നു. പരസ്പരം വാക്കേറ്റമുണ്ടാെയങ്കിലും മധ്യസ്ഥതയിൽ വിഷയം തീർന്നിരുന്നു. വൈകുന്നേരം നാലോടെ ആറോളം വരുന്ന ആർ.എസ്.എസുകാർ എന്നു പറയുന്ന സംഘം അപകടം പറ്റിയ നിസാറിെൻറ അനുജൻ സി.പി.എം അംഗം തഴവ തെക്കുമുറി കിഴക്ക് ഏണിലേത്ത് കുഞ്ഞുമോെൻറ വീടിന് നേരെ ആക്രമണം നടത്തുകയായിരുെന്നന്ന് പറയപ്പെടുന്നു. വീടിെൻറ ജനൽപാളികൾ അടിച്ചുതകർത്തു. കുഞ്ഞുമോൻ വീട്ടിൽ ഉണ്ടായിരുന്നില്ല. മുഖംമൂടി ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികൾ പറയുന്നു. സനൽ ആർ.എസ്.എസ് അനുഭാവിയും പ്രവാസിയുമാണ്. ഇവരുടെ വീടിനോട് ചേർന്നുള്ള മെത്ത നിറക്കൽ ഷെഡിന് നേരെ പ്രത്യാക്രമണമുണ്ടായി. പഞ്ഞിക്കെട്ട് വാരിവലിച്ചിട്ട നിലയിലാണ്. കരുനാഗപ്പള്ളി എ.സി.പി.എസ് ശിവപ്രസാദ്, പൊലീസ് സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ എസ്.ഐ വി. ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story