Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:17 AM GMT Updated On
date_range 15 Nov 2017 5:17 AM GMTമുറിഞ്ഞപാലത്തെ പൊട്ടിയൊലിക്കുന്ന മാൻഹോൾ: നടപടിയില്ലാത്തതെന്തെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: മുറിഞ്ഞപാലം ജങ്ഷനിൽ മാൻഹോൾ പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നന്നാക്കാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ൈഡ്രനേജ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയറും നഗരസഭ സെക്രട്ടറിയും നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശം നൽകി. മാൻഹോൾ സംവിധാനം തകരാറിലായിട്ട് മാസങ്ങളായി. മെഡിക്കൽ കോളജും രണ്ട് സ്വകാര്യാശുപത്രികളും മുറിഞ്ഞപാലത്തിന് സമീപമാണ് പ്രവർത്തിക്കുന്നത്. കാൽനടയാത്രക്കാർക്ക് പോലും നടക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു. മാൻഹോളിലെ മലിനജലം കാരണം സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുകയാണെന്നും പരാതിയിൽ പറയുന്നു. പാളയം ഒബ്സർവേറ്ററി ലെയിനിൽ മൂന്നാഴ്ചയായി െഡ്രയിനേജ് പൊട്ടിയൊലിക്കുന്നതിനെതിരെയും കമീഷൻ കേസെടുത്ത് ജലഅതോറിറ്റിക്ക് നോട്ടീസയച്ചു. പ്രദേശവാസിയായ നീലകണ്ഠൻ െഡ്രയിനേജിലെ തകരാർ പരിഹരിക്കാൻ പണി ചെയ്തതിനെ തുടർന്നാണ് മാൻഹോൾ വഴി മലിനജലം പൊതു നിരത്തിലൂടെ ഒഴുകാൻ തുടങ്ങിയതെന്ന് പ്രദേശവാസികൾ നൽകിയ പരാതിയിൽ പറയുന്നു. വെള്ളയമ്പലം സൂപ്രണ്ടിങ് എൻജിനീയർ റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story