Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:14 AM GMT Updated On
date_range 5 Nov 2017 5:14 AM GMTകാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ സമ്മാനമെത്തി
text_fieldsbookmark_border
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെക്കണ്ട് വിവിധ ആവശ്യങ്ങളുന്നയിച്ച കാഴ്ച പരിമിതിയുള്ള കുട്ടികളെത്തേടി 24 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയെൻറ സമ്മാനമെത്തി. നവംബര്‍ രണ്ടിന് വൈകീട്ടാണ് വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുപ്പതോളം കുട്ടികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്് അവരുടെ ആവശ്യങ്ങളുന്നയിച്ചത്. യു.പി തലം മുതലുള്ള 20 കുട്ടികള്‍ക്ക് ലാപ്ടോപ്പ് അനുവദിക്കണമെന്നായിരുന്നു കുട്ടികളുടെ പ്രധാന ആവശ്യം. ഇത് 24 മണിക്കൂറിനുള്ളില്‍ പരിഗണിച്ചു മൂന്നാം തീയതി നാലോടെ 20 ലാപ്ടോപ്പുകള് സ്കൂളിലെത്തിക്കുകയായിരുന്നു. ഭിന്നശേഷി നൈപുണ്യ കേന്ദ്രം അനുവദിക്കുക, ഭിന്നശേഷിക്കാര്‍ക്കുള്ള ഭക്ഷണവിഹിതം 50 രൂപയില്‍നിന്ന് 100 രൂപയായി ഉയര്‍ത്തുക, വഴുതക്കാട് ഗവ. അന്ധവിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തുക, കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സ്കൂളുകെള കൂടി ഉള്‍പ്പെടുത്തുക, രോഗബാധിതയായ ഹലീനക്ക് ചികിത്സ സഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സന്ദര്‍ശനവേളയില്‍ കുട്ടികള്‍ക്ക് മുഖ്യമന്ത്രി വാക്ക് നല്‍കിയിരുന്നു. ജലവിഭവ വകുപ്പിെൻറ ഫയല്‍ അദാലത്: 65 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കി തിരുവനന്തപുരം: ജലവിഭവ വകുപ്പ് സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ മൂന്നുവര്‍ഷത്തിലധികം പഴക്കമുള്ള 135 ഫയലുകള്‍ തീര്‍പ്പാക്കുകയും 106 ഫയലുകളില്‍ അന്തിമ നടപടി തീരുമാനിക്കുകയും ചെയ്തു. 65 ശതമാനം ഫയലുകളിലാണ് തീര്‍പ്പായത്. വിജിലന്‍സ് റിപ്പോര്‍ട്ട് അടങ്ങിയതുള്പ്പെടെയുള്ള മൂന്നുവര്‍ഷത്തിലേറെ പഴക്കമുള്ള 126 ഫയലുകളാണിനി സെക്രട്ടേറിയറ്റിലെ ജലവിഭവ വകുപ്പില്‍ അവശേഷിക്കുന്നത്. 2016ന് ശേഷം നടത്തിയ മൂന്നാമത്തെ ഫയല്‍ അദാലത്താണിത്. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി മാത്യു ടി. തോമസിെൻറ നേതൃത്വത്തില്‍ രാവിലെ പത്തിന് ആരംഭിച്ച ഫയല്‍ അദാലത് രാത്രി 8.30നാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story