Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:40 AM GMT Updated On
date_range 24 July 2017 8:40 AM GMTഅയിത്തത്തിനെതിരെ പ്രതികരിച്ചവർ കൊടുംപട്ടിണിയിൽ ഉഴലുന്നു ^രാമഭദ്രൻ
text_fieldsbookmark_border
അയിത്തത്തിനെതിരെ പ്രതികരിച്ചവർ കൊടുംപട്ടിണിയിൽ ഉഴലുന്നു -രാമഭദ്രൻ കൊല്ലം: അയിത്തത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് പാലക്കാട് മുതലമട ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ചക്ലിയാർ സമുദായക്കാർ കൊടുംപട്ടിണിയിൽ അകപ്പെട്ട് ഉഴലുകയാണെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ. കേരള ദലിത് മഹിള ഫെഡറേഷൻ കെ.ഡി.എം.എഫ് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവിന്ദാപുരത്ത് അയിത്തം ഇല്ലെന്ന് സർക്കാർ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ട് പച്ചക്കള്ളമാണ്. ജന്മിമാരായ കൗണ്ടർ സമുദായക്കാരുടെ തോട്ടങ്ങളിലെയും കൃഷിയിടങ്ങളിലെയും തൊഴിലാളികളാണ് ഇവർ. പട്ടിണി ബോധ്യപ്പെട്ട് ചില മുസ്ലിം സംഘടനകൾ ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്തതല്ലാതെ സർക്കാറിെൻറ ഭാഗത്തുനിന്ന് ഒരുനടപടിയുമുണ്ടായില്ല. പ്രശ്നപരിഹാരം ഉണ്ടാകുന്നത് വരെ തൊഴിൽരഹിതരായ കുടുംബാംഗങ്ങൾക്ക് സൗജന്യ റേഷൻ നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയെൻറയും കെ.ഡി.എഫ് സംസ്ഥാന നേതാവ് മൈലവിള വാസുദേവെൻറയും നിര്യാണത്തിൽ യോഗം അനുശോചിച്ചു. കെ.ഡി.എം.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. രാധ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story