Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുറ്റാലം...

കുറ്റാലം കൊട്ടാരവളപ്പ് കൈയേറി; സൂപ്രണ്ടിന് സസ്പെൻഷൻ

text_fields
bookmark_border
പുനലൂര്‍: സംസ്ഥാന സര്‍ക്കാറിെൻറ നിയന്ത്രണത്തില്‍ തമിഴ്നാട്ടിലുള്ള കുറ്റാലം കൊട്ടാരം സൂക്ഷിക്കാൻ ചുമതലയേൽപിച്ച സൂപ്രണ്ട് കൊട്ടാരവളപ്പ് കൈക്കലാക്കിയെന്ന് അന്വേഷണ കമീഷെൻറ റിപ്പോര്‍ട്ട്. സൂപ്രണ്ട് പ്രഭു ദാമോദരനെ സസ്പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം സൂപ്രണ്ടിങ് എന്‍ജിനീയര്‍, കൊല്ലം ഡിവിഷന്‍ എക്സിക്യൂട്ടിവ് എൻജിനീയര്‍, പുനലൂര്‍ അസി. എൻജിനീയര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. തമിഴ്നാട് തിരുനല്‍വേലി ജില്ലയിലാണ് കേരള സർക്കാറിെൻറ കൊട്ടാരവും അനുബന്ധ വസ്തുവകകളും. ശ്രീമൂലം തിരുനാള്‍ മഹാരാജാവാണ് കൊട്ടാരം നിര്‍മിച്ചത്. 1957ല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിെൻറ നിയന്ത്രണത്തിലുള്ള കൊട്ടാരം പൊതുമരാമത്ത് വകുപ്പിന് വിട്ടു കൊടുത്തു. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 56.68 ഏക്കറാണ് വിസ്തൃതി. രാജഭരണകാലം മുതല്‍ തമിഴ്നാട്ടിലെ ദാമോദര തേവരുടെ കുടുംബത്തിൽപെട്ടവരാണ് കൊട്ടാരം സൂപ്രണ്ടായി ജോലിനോക്കിയിരുന്നത്. ഇവരാണ് കൊട്ടാരത്തിനായി വസ്തു സര്‍ക്കാറിന് നല്‍കിയതെന്നാണ് കുടുംബത്തിെൻറ അവകാശവാദം. 2014ല്‍ കൊല്ലം കലക്ടര്‍ കൊട്ടാരത്തില്‍ പരിശോധന നടത്തി ക്രമക്കേട് നടക്കുന്നതായി പൊതുമരാമത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ വകുപ്പ് 2016ല്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഉത്തരവായത്. കുറ്റാലം ഗ്രാമപഞ്ചായത്തിെൻറ കൈവശമുള്ള കൊട്ടാരം സംബന്ധിച്ച രേഖകളൊന്നും ഇതുവരെ പരിശോധിക്കാന്‍ സംസ്ഥാന അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. പലതവണ ഉദ്യോഗസ്ഥസംഘം പരിശോധനകള്‍ക്ക് ശ്രമിച്ചെങ്കിലും സൂപ്രണ്ട് പ്രഭു ദാമോദരനും അനുയായികളും അത് തടസ്സപ്പെടുത്തുകയായിരുന്നത്രെ. സർക്കാറിെൻറയും വകുപ്പ് മന്ത്രിയുടെയും ഇടപെടലാണ് ദ്രുതഗതിയിൽ റിപ്പോർട്ട് തയാറാക്കാൻ സഹായിച്ചതെന്നും നടപടി ഉണ്ടായതെന്നും അന്വേഷണത്തലവൻ ടി.കെ. ബാബു പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story