Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:18 AM GMT Updated On
date_range 1 Dec 2017 5:18 AM GMT'ഓഖി'യിൽ ആടിയുലഞ്ഞ് കന്യാകുമാരി
text_fieldsbookmark_border
നാഗർകോവിൽ: വ്യാഴാഴ്ച പുലർച്ച മൂന്നുമുതൽ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിൽ കന്യാകുമാരി ജില്ലയിൽ വ്യാപകനാശം. വ്യാപകമായി വൃക്ഷങ്ങൾ കടപുഴകി. വൈദ്യുതി പൂർണമായും നിലച്ചു. ആയിരക്കണക്കിന്വൈദ്യുതി തൂണുകൾ നിലംപൊത്തി. റോഡ്, റെയിൽ ഗതാഗതം പൂർണമായി നിലച്ചു. പല െട്രയിനുകളും മുടങ്ങിയതിനെത്തുടർന്ന് യാത്രക്കാർ നന്നേ വലഞ്ഞു. വിവാഹ സ്ഥലങ്ങളിൽ എത്തിപ്പെടാൻ കഴിയാത്തതു കാരണം പല വിവാഹങ്ങളും മാറ്റിെവച്ചു. രാജാക്കമംഗലം ഭാഗത്ത് അമ്പതോളം വീടുകളിൽ വെള്ളം കയറി. ഇവരെ സ്കൂളുകളിൽ മാറ്റിപ്പാർപ്പിച്ചു. അഞ്ചുഗ്രാമം തെക്ക് താമരക്കളം അഗസ്തീശ്വരം എന്നിവിടങ്ങളിലായി പത്തോളം വീടുകൾ പൂർണമായും തകർന്നു. മൊബൈൽ ടവറുകൾ തകർന്നതിനാൽ ആശയ വിതരണ സംവിധാനം ഭാഗികമായി നിലച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. 2004ലെ സൂനാമി കടൽത്തീര ഗ്രാമങ്ങളിൽ ആയിരത്തോളം പേരുടെ ജീവനെടുത്താണ് നാശം വിതച്ചതെങ്കിൽ ഓഖി ചുഴലിക്കാറ്റ് ജില്ലയൊട്ടാകെ നാശം വിതച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി രാജേന്ദ്ര ബാലാജി റവന്യൂ അധികൃതരുടെ യോഗം വിളിച്ചു. ജില്ല കലക്ടർ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ദുരിതാശ്വാസ നടപടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story