Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:15 AM GMT Updated On
date_range 1 Dec 2017 5:15 AM GMTഅഗസ്ത്യവനമേഖലയില്‍ കനത്ത നാശം; 18ഒാളം ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു
text_fieldsbookmark_border
കാട്ടാക്കട: കാറ്റിലും മഴയിലും അഗസ്ത്യവനമേഖലയില്‍ കനത്ത നാശം. 18ഒാളം ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. വ്യാഴാഴ്ച രാത്രിയിൽ വീശിയ കാറ്റാണ് വില്ലനായത്. മരങ്ങൾ വീണ് വൈദ്യുതി കമ്പികളും തൂണുകളും തകർന്നു. വനത്തിനുള്ളിലെ കോൺക്രീറ്റ് ചെയ്തതുൾപ്പെടെയുള്ള എല്ലാ റോഡുകളും മഴയിൽ ഒലിച്ചുപോയി. റോഡ് കേടായതിനാൽ വാലിപ്പാറ, ചോനംപാറ, കൈതോട് പ്രദേശങ്ങളിൽ വ്യാഴാഴ്ച കെ.എസ്.ആർ.ടി.സി സർവിസ് എത്തിയില്ല. കാട്ടിലെ ചെറിയ അരുവികളും തോടുകളും നിറഞ്ഞൊഴുകുന്നതിനാൽ ആദിവാസികളാർക്കും പുറം നാട്ടിലിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. അഗസ്ത്യവനത്തിലെ 27ഓളം ഊരുകളിൽ പാർക്കുന്ന ആദിവാസികൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മാങ്കോട് ഊരിൽ രഘുവരെൻറ വീടും ഓട്ടോയും മരം വീണ് തകര്‍ന്നു. മാങ്കോട് ബാബു കുട്ടൻ, ചോനാംപാറ സൂര്യഹൗസിൽ സുരേഷ്, കുന്നുംപുറത്ത് വീട്ടിൽ വിനോദ്, സുരേന്ദ്രൻ, ഈച്ചപ്പൻ, അയ്യപ്പന്‍ കാണി, കമലകത്തു മാര്‍ത്താണ്ഡന്‍ കാണി, ചോനംപാറ ബിനോയ്, സുരേഷ്, മൂന്നുമുക്ക് മാത്തന്‍ കാണി എന്നിവരുടെ വീടുകളും നിലംപൊത്തി. കോട്ടൂർ വ്ലാവെട്ടിയിലും വനം ഓഫിസിനടുത്തുമായി നാല് വൈദ്യുതി തൂണുകൾ ഒടിഞ്ഞു. വാലിപ്പാറ ഊരിൽ മുളമൂട് വനത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി കേബിൾ മരം വീണ് പൊട്ടി. അഗ്നിശമന സേനയെത്തി മരം മുറിച്ചു നീക്കി. പൊടിയം, കമലകം, കൊമ്പിടി, കുന്നത്തേരി, പൊത്തോട്, ആമല, കൊമ്പ, ആയിരം കാൽ, പ്ലാത്ത് തുടങ്ങിയ സെറ്റിൽമെൻറുകളിലെല്ലാം വൻ കൃഷി നാശമുണ്ട്. വാഴ, മരച്ചീനി, റബർ കൃഷികളാണ് നശിച്ചത്. അഗ്നിശമന സേനക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ എസ്കലേറ്റർ എത്തിച്ച് മരങ്ങള്‍ നീക്കം ചെയ്യുന്നുണ്ട്. അതേസമയം, ഇപ്പോഴും ചെറിയ തോതില്‍ കാറ്റ് വീശുന്നതിനാൽ നീക്കം ചെയ്യുന്തോറും പല സ്ഥലങ്ങളിലും വീണ്ടും മരങ്ങള്‍ കടപുഴകുകയും ചില്ലകള്‍ ഒടിഞ്ഞു വീഴുകയും ചെയ്യുന്നുണ്ട്. അഗസ്ത്യവന മേഖലയിലെ കെടുതികള്‍ പരിശോധിക്കാനായി റവന്യൂ സംഘവും ഉൗരുകളിലുണ്ട്. മഴ നാശത്തിനൊപ്പം വന്യമൃഗശല്യവും രൂക്ഷമായിരിക്കുകയാണ്. കാട്ടാനകള്‍ ഉള്‍പ്പെടെ സെറ്റില്‍മെറ്റുകളില്‍ നാശം വിതക്കുന്നതായും അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story