Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:15 AM GMT Updated On
date_range 1 Dec 2017 5:15 AM GMTബസ് വൈകി; അന്വേഷിച്ച വനിതകളോട് ഡിപ്പോ അധികൃതരുടെ കളിയാക്കൽ
text_fieldsbookmark_border
നെടുമങ്ങാട്: കൃത്യസമയം കഴിഞ്ഞ് ഒരു മണിക്കൂർ താമസിച്ചിട്ടും ബസ് അയക്കാത്തതിനെക്കുറിച്ച് പരാതിപ്പെട്ട വനിതകളെ ഡിപ്പോ അധികൃതർ കളിയാക്കിയതായി ആക്ഷേപം. നെടുമങ്ങാട് ഡിപ്പോയിൽനിന്ന് പനയ്‌ക്കോട് ഭാഗത്തേക്ക് വൈകീട്ട് 5.30ന് പുറപ്പെടേണ്ട ബസ് ആറര കഴിഞ്ഞിട്ടും അയക്കാത്തതെന്തെന്ന് അന്വേഷിച്ചപ്പോഴാണ് ഓപറേറ്റിങ് വിഭാഗത്തിലെ ജീവനക്കാർ വനിതയാത്രക്കാരെ പരിഹസിച്ചത്. പെരുമഴയും കാറ്റും ഉള്ളതിനാൽ അൽപം ഭീതിയോടെയാണ് വിദ്യാർഥികളും സർക്കാർ ജീവനക്കാരും കൂലിപ്പണിക്കാരും അടങ്ങുന്ന സംഘമാണ് ബസ് കാത്ത് നിന്നത്. ഈ സംഘത്തിലെ യാത്രക്കാരായ വനിതകൾ ബസ് വൈകിയത് ചോദിച്ചപ്പോഴാണ് പരിഹാസ മറുപടി ലഭിച്ചത്. ഇതോടെ ഇവർ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള കൺട്രോൾ റൂമിലെ ഫോൺ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടു. തുടർന്ന് അൽപനേരം കഴിഞ്ഞപ്പോൾ പനയ്‌ക്കോട് ബസ് ബോർഡ് െവച്ച് സ്റ്റാൻഡിൽ എത്തി. പെരുമഴയിൽ മുഴുവൻ യാത്രക്കാരും ബസിൽ കയറിയിരുന്നപ്പോൾ ഈ ബസ് പോകില്ലെന്നും മറ്റൊരു ബസ് അയക്കുമെന്നും ഡ്രൈവർ അറിയിക്കുകയും ലൈറ്റ് ഓഫ് ചെയ്തു പോകുകയും ചെയ്തു. മഴ നനഞ്ഞ് മുഴുവൻ യാത്രക്കാരും ബസിൽ നിന്നിറങ്ങുകയും ഏറെ നേരത്തിനുശേഷം പകരം അയച്ച ബസിൽ കയറുകയായിരുന്നെന്ന് യാത്രക്കാർ പറയുന്നു. ഡിപ്പോ അധികൃതരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും കളിയാക്കലിനുമെതിരെ പരാതിപ്പെടാനൊരുങ്ങുകയാണ് വനിത യാത്രക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story