Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅന്തിയായാൽ ഈ...

അന്തിയായാൽ ഈ ഗ്രാമത്തിെൻറ നെഞ്ചിടിപ്പിന് ധൃതി താളം

text_fields
bookmark_border
അന്തിയായാൽ ഈ ഗ്രാമത്തിെൻറ  നെഞ്ചിടിപ്പിന് ധൃതി താളം
cancel

ചാവക്കാട്: അന്തിമയങ്ങിയാൽ ‘മായാവി’ കളിക്കുന്ന അജ്ഞാത സംഘം ഒരു ഗ്രാമത്തിെൻറ ഉറക്കം കെടുത്തുന്നു. ചാവക്കാട് അനു ഗ്യാസിന് കിഴക്ക് പൂക്കുളം-കണ്ണിക്കുത്തി റോഡിലെ കാരുണ്യ സ്ട്രീറ്റിലും സമീപ പ്രദേശങ്ങളിലുമായി അമ്പതോളം വീട്ടുകാരാണ് മൂന്നുപേർ ഉൾപ്പെട്ട സംഘത്തിെൻറ കാൽ പെരുമാറ്റം കാതോർത്ത് ഉറക്കം നഷ്ടപ്പെട്ട് ഭീതിയിൽ കഴിയുന്നത്. ഒരുമാസത്തിലേറെയായി ഈ അജ്ഞാത സംഘത്തിലുള്ളവരുടെ സാന്നിധ്യം ഒറ്റക്കും കൂട്ടായും ആണുങ്ങളില്ലാത്തതും ആള്‍ താമസമില്ലാത്തതുമായ എട്ടോളം വീടുകളുടെ ടെറസിന് മുകളിലും പരിസരത്തുമാണുണ്ടായത്. ഇരുട്ടിൽ ഇവരുടെ കാൽ പെരുമാറ്റവും ആളനക്കവും നിഴൽ രൂപവും അറിഞ്ഞ് വീട്ടുകാരും പരിസരവാസികളും ലൈറ്റിട്ട് പുറത്തിറങ്ങിയാൽ സംഘം അപ്രത്യക്ഷമാകും. മുകളിലെത്താൻ പുറത്തുനിന്ന് ഏണിപ്പടകളുള്ള വീടുകളാണ് സംഘം കയറുന്നവയിലേറേയും. അതിനിടയിൽ ഒരുവീട്ടില്‍ കയറിയ ഒരാൾ വീട്ടുകാര്‍ ഉണര്‍ന്ന് അടുത്തെത്തിയതോടെ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്.

ഇതോടെയാണ് ആരൊക്കെയോ ഇരുട്ടിെൻറ മറവിൽ നിഴലായി നടക്കുന്നുണ്ടെന്ന ആശങ്ക നാട്ടിൽ പടർന്നത്. ശല്യം വ്യാപിച്ചതോടെ മേഖലയിലെ എല്ലായുവാക്കളും സംഘടിച്ച് രാത്രിമുഴുവൻ സമയങ്ങളില്‍ ഉറക്കമൊഴിച്ച് അജ്ഞാതസംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇവർ തിരച്ചിൽ നടത്തുന്ന സമയം കഴിഞ്ഞ് വീടടങ്ങിയാലാണ് പിന്നെയുള്ള വരവ്. കള്ളന്മാർക്ക് ഒളിക്കാൻ കുറ്റിക്കാടും പൊന്തയുമുള്ള ഇടങ്ങളുണ്ടെങ്കിലും അവിടെയൊക്കെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പിടികൂടാനായിട്ടില്ല. ചാവക്കാട് പൊലീസും വിവരമറിഞ്ഞ് സ്ഥലത്തെത്തി തിരച്ചിൽ നടത്തി. മേഖലയിൽ ഉറക്കമൊഴിവാക്കി നേരം പുലരുംവരെ റോന്ത് ചുറ്റാനാണ് യുവാക്കളുടെ ഇപ്പോഴത്തെ തീരുമാനം. ആളനക്കവും ഭീഷണിയുമൊക്കെ ഉണ്ടെങ്കിലും പ്രദേശത്ത് മോഷണമോ കവർച്ചാശ്രമമോ നടന്നിട്ടില്ല. അജ്ഞാത സംഘത്തിെൻറ ഉദ്ദേശ്യം എന്തിനായിരിക്കാമെന്നതും നാട്ടിലെ ചർച്ചയാണ്. നാട്ടുകാരുടെ ഉറക്കെ കെടുത്തി വിലസുന്ന സംഘത്തെ പിടികൂടാൻ പൊലീസ് നീരീക്ഷണവും അന്വേഷണവും ശക്തമാക്കണമെന്ന് പ്രദേശത്തെ താമസക്കാരൻ ഫിറോസ് പി. തൈപ്പറമ്പിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story