പൊലീസിെൻറ ‘ഓപറേഷന് റേഞ്ചര്‍’ വെറും പൊള്ള; കവർച്ചക്കാർ ജില്ലവിട്ട് പോകുന്നില്ല
text_fieldsതൃശൂര്‍: ഒരാഴ്ചക്കിടയിൽ രണ്ടിടത്ത് എ.ടി.എമ്മും ഒരിടത്ത് ബാങ്ക് ശാഖയിലും കവർച്ചക്ക് ശ്രമം, കുടുംബാംഗങ്ങളെ കെട്ടിയിട്ട് വൻ കവർച്ചയിലും, ഇരിങ്ങാലക്കുടയിൽ തനിച്ച് താമസിച്ചിരുന്ന സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിലും പ്രതികളെ പിടിക്കാനാവാതെ പൊലീസ്. കുറ്റവാളികളെ കുടുക്കുന്നതിനും ക്രിമിനല്‍ സ്വഭാവമുള്ളവരെ നിയന്ത്രിക്കുന്നതിനുമായി പൊലീസ് ആരംഭിച്ച ‘ഓപറേഷന് റേഞ്ചര്‍’ വിജയകരമെന്ന് കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഡി.ഐ.ജി സുരേന്ദ്രൻ അറിയിച്ചത്. കയ്പമംഗലത്തെ പമ്പുടമയെ യുവ ക്രിമിനലുകൾ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പിടികൂടിയപ്പോഴായിരുന്നു ഇത്. എന്നാൽ ഈ സംഭവത്തിനിപ്പുറം ഒന്നര മാസമെത്തുമ്പോഴേക്കും ജില്ലക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.
നാട്ടുകാർ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന നാട്ടുകാരുടെ ഇടപെടലിലാണ് രണ്ട് കേസുകളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. തിങ്കളാഴ്ച്ചയായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേച്ചേരി ശാഖയിൽ കൊള്ളയടിക്കാൻ ശ്രമമുണ്ടായത്. ബാങ്കിലെ അലാം സന്ദേശം ബാങ്ക് മാനേജർക്ക് ലഭിച്ചതോടെ ഉടൻ സമീപ വീട്ടിലേക്ക് വിവരം അറിയിച്ച് എത്തിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. പഴയന്നൂരിൽ എസ്.ബി.ഐയുടെ തന്നെ എ.ടി.എം കവർച്ചശ്രമം സമീപത്തെ വീട്ടുകാർ ഉണർന്നപ്പോഴാണ് പരാജയപ്പെട്ടത്. കവർച്ചക്ക് എത്തിയ വാഹനം തകരാറിലായി വഴിയിൽ കിടന്നതും, പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർ കണ്ടതും പ്രതികളെ പിടികൂടാൻ സഹായകമായി.
നവംബർ 14നായിരുന്നു ഇരിങ്ങാലക്കുട കോമ്പാറയിൽ തനിച്ച് താമസിച്ച ആലീസിനെ കൊലപ്പെടുത്തി ആഭരണം കവർന്നത്. സൂചനകൾ പോലുമില്ലാതെ ഒരു മാസമെത്തുമ്പോഴും കേസിൽ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. 26നായിരുന്നു മണ്ണുത്തി മുല്ലക്കരയിൽ ഡോക്ടറുടെ കുടുംബത്തെ കെട്ടിയിട്ട് കത്തികാണിച്ച് ഭീഷണിപ്പെടുത്തി 30 പവനും എൺപതിനായിരം രൂപയും കവർന്നത്. ഇതര സംസ്ഥാന ക്വട്ടേഷൻ സംഘത്തെ തേടി തമിഴ്നാട്ടിലും കർണാടകത്തിലും പോയി വന്നതല്ലാതെ ഇതുവരെയും കേസിൽ ഒന്നുമുണ്ടായില്ല. കഴിഞ്ഞ ദിവസമാണ് ചാലക്കുടിയിലെ ആക്സിസ് ബാങ്കിെൻറ എ.ടി.എമ്മിൽ കവർച്ച ശ്രമമുണ്ടായത്. ഇതിലും തുമ്പൊന്നും ആയിട്ടില്ല. ഓപറേഷൻ റേഞ്ചർ പദ്ധതിയിൽ ക്രിമിനൽ സംഘങ്ങളെയും കവർച്ച സംഘങ്ങളെയും പിടികൂടാൻ വമ്പൻ പ്രഖ്യാപനങ്ങളായിരുന്നു പൊലീസ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.