Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയാത്രക്കാരെ...

യാത്രക്കാരെ തടഞ്ഞുനിർത്തി കൊള്ളയടിക്കുന്ന സംഘം അറസ്റ്റിൽ

text_fields
bookmark_border
യാത്രക്കാരെ തടഞ്ഞുനിർത്തി കൊള്ളയടിക്കുന്ന സംഘം അറസ്റ്റിൽ
cancel
camera_alt???????? ????????? ????

പാവറട്ടി: യാത്രക്കാരെ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെ ര േഖകളും തട്ടിയെടുക്കുന്ന എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തു. പെരുവല്ലൂർ പൂച്ചക്കുന്ന് രായംമരക്കാർ വീട്ടിൽ ശിഹാബ് (38), പെരുവല്ലൂർ തച്ചംപുള്ളി വീട്ടിൽ തക്കുടു എന്ന വിവേക് (29), ഏങ്ങണ്ടിയൂർ ചക്കാണ്ടൻ വീട്ടിൽ മീട്ടു എന്ന സ്നേഹജിത്ത് (29), എളവള്ളി വടേരി വീട്ടിൽ സനോജ് (23), പുവ്വത്തൂർ മഠത്തിൽ വീട്ടിൽ കട്ടാരു എന്ന ലിഥിൻ (21), എളവള്ളി കല്ലേകുന്നത്ത് വീട്ടിൽ അഷ്കർ അലി (28), എളവള്ളി സൗത്ത് പുഴങ്ങരയില്ലത്ത് വീട്ടിൽ ഷിഹാബ് (28), ഏങ്ങണ്ടിയൂർ ചക്കാണ്ടൻ വീട്ടിൽ കട്ടു എന്ന മിഥുൻ (24) എന്നിവരെയാണ് പാവറട്ടി എസ്.എച്ച്.ഒ എ. ഫൈസൽ, എസ്.ഐ കെ.ആർ. റമിൻ, എസ്.ഐ പി.ടി. ജോസഫ് എന്നിവർ അറസ്റ്റ് ചെയ്തത്. നവംബർ 28ന് പെരുവല്ലൂർ സ്വദേശി സുൾഫിക്കറിനെ തടഞ്ഞുനിർത്തി 6000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു.

28ന് പുലർച്ച നാലിന് തൈക്കാട് ചിറയത്ത് വീട്ടിൽ ജിത്തുവിനെ തടഞ്ഞുനിർത്തി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. നൽകാത്തതിനെത്തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും വാഹനത്തിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും മൊബൈൽ ഫോണും രേഖകളും തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. ഇതിൽ സ്നേഹജിത്ത്, സനോജ്, അഷ്റഫ്, മിഥുൻ എന്നിവർ സുൾഫിക്കറിെൻറ കേസിലെ പ്രതികളാണ്. നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് പിടിയിലായവർ. എ.എസ്.ഐ സുരേഷ് കുമാർ, സിവിൽ ഓഫിസർമാരായ ഷിജു, നിഷാദ്, ശ്യാം, രതീഷ്, ജോഷി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story