ഗൃഹോപകരണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ അറസ്്റ്റിൽ
text_fieldsവടക്കാഞ്ചേരി: ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ വിരുതനെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
ഓട്ടുപാറ പരുത്തിപ്ര അരങ്ങത്ത് പറമ്പിൽ അക്ബറിനെയാണ് (51) അറസ്റ്റ് ചെയ്തത്. പാർളിക്കാട് സ്വദേശിയായ പുന്നൂസിെൻറ പരാതിയിൽ അക്ബറിനെ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. രാത്രി പട്രോളിങ്ങിനിടെ പാർളിക്കാട് വെച്ച് സംശയാസ്പദ സാഹചര്യത്തിൽ കണ്ട ഇയാളെ കസ്്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് കേസിന് തുമ്പായത്. പാവറട്ടി, കുന്നംകുളം, തൃശൂർ ഈസ്റ്റ്, പഴയന്നൂർ, ഒറ്റപ്പാലം, ഗുരുവായൂർ, അന്തിക്കാട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകളിൽ പ്രതിയാണ് അക്ബറെന്ന് പൊലീസ് പറഞ്ഞു.
രണ്ട് മാസം മുമ്പ് ഒറ്റപ്പാലം സബ് ജയിലിൽനിന്ന് പുറത്തിറങ്ങിയ പ്രതി വീടുകളിൽനിന്ന് മൊബൈൽ ഫോണുകൾ മോഷ്്ടിച്ച കേസുകളിലും പ്രതിയാണ്. പരുത്തിപ്ര സ്വദേശിയാണെങ്കിലും, 15 വർഷമായി പെരുമ്പിലാവിലും മറ്റിടങ്ങളിലുമാണ് താമസം. നാട്ടിലെ ഉത്സവങ്ങൾക്കും മറ്റുമാണ് സ്വദേശ സന്ദർശനം. ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ എന്നീ ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ ഇറക്കി കൊടുക്കാമെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയത്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. മാധവൻകുട്ടി , എസ്.ഐ പി.ബി. ബിന്ദുലാൽ, സീനിയർ സി.പി.ഒ എ.വി. സജീവ്, സി.പി.ഒ റിയാസുദ്ദീൻ, എ.എസ്. പ്രദീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.