Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീരപ്രദേശം കുടിവെള്ള...

തീരപ്രദേശം കുടിവെള്ള ക്ഷാമത്തിൽ

text_fields
bookmark_border
തീരപ്രദേശം കുടിവെള്ള ക്ഷാമത്തിൽ
cancel
camera_alt?????????? ???????? ??????? ??????

ചേറ്റുവ: കഠിനമായ ചൂടിൽ തീരപ്രദേശത്ത് തെങ്ങുകൾ ഉണങ്ങുന്നു. തെങ്ങിെൻറ കുരുത്തോലവ രെ ഉണങ്ങിത്തുടങ്ങി. കിണറുകളിൽ വെള്ളം വറ്റിയതോടെ തെങ്ങുകൾക്കും മറ്റു ഫലവൃക്ഷങ്ങൾ ക്കും നനയും നിർത്തി. ഇതോടെ ഉണക്ക് വേഗത്തിലായി. കടുത്ത വേനലിൽ തോടുകളും കുളങ്ങളും വരെ വറ്റിവരണ്ടു. നാളികേരത്തിന് നല്ല വിലയുണ്ടെങ്കിലും നന കുറവ് കാരണം മതിയായ ഫലം കിട്ടുന്നില്ല. തെങ്ങുകൾ കരിഞ്ഞുണങ്ങുന്നതിനാൽ കേരകർഷകർ ദുരിതത്തിലാണ്. നശിച്ചു പോകുന്ന തെങ്ങുകൾക്കു കൃഷിഭവനിൽനിന്ന് ധനസഹായം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പല ഭാഗങ്ങളിലും ജനങ്ങളുടെ അത്യാവശ്യ കാര്യങ്ങൾ നടത്തിയിരുന്ന കുളങ്ങളും തോടുകളും വറ്റി. പണം കൊടുത്ത് വെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്. പൈപ്പുകളിൽ ആഴ്ചയിൽ ഒരു തവണയാണ് വെള്ളം എത്തുന്നത്. കുടിവെള്ളത്തിന് വലയുന്ന തീരദേശവാസികൾ അകലെനിന്നാണ് വെള്ളം കൊണ്ടുവരുന്നത്. കുടിവെള്ളത്തിന് വലഞ്ഞിട്ടും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാൻ പഞ്ചായത്ത് നടപടിയില്ല.

കുടിവെള്ളം കിട്ടാൻ കുത്തിയിരിപ്പ് സമരം
എറിയാട്: പഞ്ചായത്ത് പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി ഓഫിസിന് മുമ്പിൽ പഞ്ചായത്തംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. ശുദ്ധജല ദൗർലഭ്യം ഏറ്റവും കൂടുതലുള്ള തീരദേശ വാർഡുകളിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും വെള്ളം കിട്ടാത്ത സ്ഥിതിയാണെന്ന് സമരക്കാർ പറഞ്ഞു. പലയിടങ്ങളിലും ഭാഗികമായാണ് വെള്ളമെത്തുന്നത്. അടിയന്തര പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സമരം നടത്തിയ കെ.എം. സാദത്ത്, വി.ജി. കുഞ്ഞിക്കുട്ടൻ, എ.കെ. അബ്്ദുൽ അസീസ് എന്നിവർ പറഞ്ഞു. അഴീക്കോടിെൻറ തീരമേഖലകളിലും ഓഖി ബാധിത പ്രദേശങ്ങളിലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്. കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച നടന്ന പഞ്ചായത്ത് യോഗത്തിൽനിന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story