Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2018 4:59 AM GMT Updated On
date_range 13 Nov 2018 4:59 AM GMTഅനീഷക്ക് അന്തിയുറങ്ങാൻ വീടൊരുങ്ങുന്നു
text_fieldsbookmark_border
കുന്നംകുളം: ഒടുവിൽ സുമനസ്സുകൾ അനീഷക്കായി വീടൊരുക്കുന്നു. കുന്നംകുളം ചിറളയം ബഥനി കോൺവൻറ് സ്കൂൾ എസ്.എസ്.എൽ.സി വിദ്യാർഥിനി അനീഷക്കാണ് അമ്മക്കും സഹോദരനും അമ്മൂമ്മക്കും ഒപ്പം താമസിക്കാൻ വീട് ഒരുക്കുന്നത്. വടക്കേക്കാട് പഞ്ചായത്തിലെ ചക്കിത്തറയിൽ വാടക കെട്ടിടത്തിെൻറ ചായ്പ്പിലാണ് ഇവർ കഴിഞ്ഞിരുന്നത്. അധ്യാപകർ നഗരസഭ അധികാരികളുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാർച്ച് ആദ്യവാരം മാധ്യമം പത്രം ഇക്കാര്യം ആവശ്യപ്പെട്ടു. ഇതോടെ സന്നദ്ധ സംഘടനകളും സർക്കാർ അധികാരികളും ഇടപ്പെട്ടു. അന്നത്തെ കലക്ടർ സ്ഥലത്തെത്തി വാടക കെട്ടിട ഉടമയോട് ഇവർക്ക് സൗകര്യം ഒരുക്കാൻ നിർദേശിച്ചു. ഇതിനിടയിൽ നഗരസഭ പ്രദേശമായ വടുതലയിൽ മൂന്ന് സെൻറ് സ്ഥലം അനീഷക്ക് ജില്ല കാറ്ററിങ് അസോസിയേഷൻ നൽകി. ഇൗ സ്ഥലത്താണ് പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ െചലവഴിച്ച് നഗരസഭ വീട് നിർമിച്ച് നൽകുന്നത്. തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ കെട്ടിട നിർമാണ യൂനിറ്റിനാണ് നിർമാണ ചുമതല. പ്രത്യേക പരിശീലനം നേടിയ ഏഴ് പേരാണ് നിർമാണ പ്രവർത്തനം നടത്തുന്നത്. ആറ് മാസത്തിനകം പൂർത്തിയാക്കും. ശിലാസ്ഥാപനം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ നിർവഹിച്ചു. വൈസ് ചെയർമാൻ പി.എം. സുരേഷ്, കെ.കെ. മുരളി, ഗീത ശശി, സുമ ഗംഗാധരൻ, എ.എസ്. സുജീഷ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story