Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂന്ന്​ വർഷത്തിനി​െട...

മൂന്ന്​ വർഷത്തിനി​െട സംസ്​ഥാന സർക്കാർ വാങ്ങിയത്​ 58 ആഡംബര വാഹനങ്ങൾ

text_fields
bookmark_border
തൃശൂർ: മന്ത്രിമാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും പുതിയ കാറുകള്‍ വാങ്ങാന്‍ മൂന്ന് വർഷത്തിനിടയിൽ യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാറുകൾ െചലവിട്ടത് 10 കോടി രൂപയോളം. അടിയന്തരാവശ്യത്തിന് എത്താൻ വാഹനമില്ലാത്തതി​െൻറ പേരിലും കാലപ്പഴക്കം കൊണ്ട് തകരാറിലായി ഏത് നിമിഷവും അപകടത്തിലാകാവുന്ന വാഹനങ്ങൾ ഉപയോഗിച്ചും സർക്കാർ വകുപ്പുകൾ ഇഴഞ്ഞു നീങ്ങുേമ്പാഴാണ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ തുടങ്ങി വി.െഎ.പികൾക്ക് കോടികൾ െചലവിട്ട് വാഹനങ്ങൾ വാങ്ങിയത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ഭരണ പരിഷ്കാര കമീഷന്‍ ചെയര്‍മാന്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍, മുന്നാക്ക ക്ഷേമ കോർപറേഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായി 25 ഇേന്നാവ ക്രിസ്റ്റ, 10 ഓൾട്ടിസ് കാറുകളാണ് വാങ്ങിയത്. ടൂറിസം വകുപ്പി​െൻറ കൈവശം ഉപയോഗക്ഷമമായ 23 കാറുകള്‍ ഉണ്ടെന്നിരിക്കെ സെക്രട്ടറിക്കും ഡയറക്ടർക്കും പുതിയ കാർ വാങ്ങി. ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ ഓടിയ ത​െൻറ കാര്‍ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മൊത്തത്തില്‍ കാറുകള്‍ മാറ്റാന്‍ 2017ൽ സര്‍ക്കാര്‍ തീരുമാനിച്ചത്. 6.78 കോടിയാണ് ഇതിനായി ചെലവിട്ടത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ അവസാനകാലത്ത് 3.05 കോടി െചലവിട്ട് വാങ്ങിയ 20 ടൊയോട്ട ഇേന്നാവയും മൂന്ന് ഓൾട്ടിസുമായി 23 വാഹനങ്ങൾ മാറ്റിയാണ് 35 പുതിയ വാഹനങ്ങൾ വാങ്ങിയത്. നാല് വർഷത്തിനിടയിൽ 58 വാഹനങ്ങൾക്കായി രണ്ട് സർക്കാറുകൾ 98.36 കോടിയോളം ചെലവിട്ടുവെന്നാണ് നേർക്കാഴ്ച മനുഷ്യാവകാശ സമിതി സെക്രട്ടറി പി.ബി. സതീഷിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നത്. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് വാങ്ങിയതിലെ എട്ടെണ്ണം ടൂറിസം ഗാരേജിലാണ്. ആലുവ െഗസ്റ്റ് ഹൗസിലേക്ക് ആറെണ്ണം കൊടുത്തിട്ടുണ്ട്. മറ്റ് െഗസ്റ്റ് ഹൗസുകളിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ഈ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടത്രെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story