Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂരില്‍...

അടൂരില്‍ കാല്‍നടക്കാരും വാഹനയാത്രികരും വഴിയാധാരം

text_fields
bookmark_border
അടൂരില്‍ കാല്‍നടക്കാരും വാഹനയാത്രികരും വഴിയാധാരം
cancel
camera_alt?????? ???????? ???????? ????? ?????? ?????? ????????

അടൂര്‍: വ്യാപാരികള്‍ പാതകള്‍ കൈയടക്കുന്നത് യാത്രക്കാരെ വലക്കുന്നു. ചന്തദിവസങ് ങളില്‍ വണ്‍വേ റോഡുകളെല്ലാം വ്യാപാരശാലകളായി മാറും. അടൂര്‍ ശ്രീമൂലം ചന്തദിവസങ്ങളാ യ ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് യാത്രക്കാർ ഏറെ വലയുന്നത്. എം.സി റോഡും കായംകുളം-പത്തനാപുരം സംസ്ഥാനപാതയും കടന്നുപോകുന്ന ഈ ഭാഗത്ത് പഴം, പച്ചക്കറി, കപ്പ, നാളികേരം, പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ എന്നിവയുടെ വില്‍പനയാണ് നടക്കുന്നത്. വാഹനങ്ങള്‍ നിര്‍ത്തിയിട്ടും കുടക്കീഴില്‍ സാധനങ്ങള്‍ നിരത്തിവെച്ചുമാണ് വില്‍പന. കാല്‍നടക്കാര്‍ക്ക് നടക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥക്കൊപ്പം ഗതാഗതസ്തംഭനവുമുണ്ടാക്കുന്നു. വണ്‍വേ തീരുന്ന ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിരിക്കുന്നിടത്ത് പാതയോരം വ്യാപാരികള്‍ കൈയടക്കുന്നതിനാല്‍ ചന്തയിലും മറ്റും പോകുന്നവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാനും ബുദ്ധിമുട്ടുകയാണ്.

വാഹന യാത്രികരും വ്യാപാരികളും ഉപഭോക്താക്കളും തമ്മില്‍ മിക്കപ്പോഴും ഇേതച്ചൊല്ലി വാക്കേറ്റമുണ്ടാകാറുണ്ട്. മുമ്പ് ഇത്തരം തര്‍ക്കങ്ങള്‍ കൈയാങ്കളിയിലും പൊലീസ് നടപടിയിലും വരെ എത്തിയിരുന്നു. റോഡില്‍ വാഹനങ്ങള്‍ തോന്നിയപോലെ നിർത്തിയിടുന്നതും പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. ചില്ലറ, മൊത്ത വ്യാപാരശാലകളിലും ചന്തയിലും ചരക്കിറക്കുകയും കയറ്റുകയും ചെയ്യുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ മണിക്കൂറുകളോളം നിര്‍ത്തിയിടുന്നത് നിയന്ത്രിക്കാന്‍പോലും പൊലീസിെൻറ സാന്നിധ്യമില്ല. പൊലീസും നഗരസഭ അധികൃതരും കോടതി ഉത്തരവ് മാനിക്കാന്‍ വഴിയോര വ്യാപാരികളെ ഒഴിപ്പിക്കുകയും ഭരണകക്ഷി വ്യാപാരസംഘടനക്കാര്‍ വ്യാപാരം പുനഃസ്ഥാപിക്കുകയും ചെയ്യുന്ന പതിവുകാഴ്ചയാണ് വർഷങ്ങളായി ആവർത്തിക്കുന്നത്. ഇതുവരെയും വിഷയത്തിനു ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറായിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story