കാട്ടുപന്നി ശല്യം; കൃഷി ചെയ്യാനാകാതെ കര്‍ഷകര്‍
text_fieldsപന്തളം: വനാതിര്‍ത്തിയും കടന്ന് കിലോമീറ്ററുകള്‍ക്ക് അപ്പുറമുള്ള പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം കാരണം കൃഷി ചെയ്യാനാകാതെ കര്‍ഷകര്‍. തട്ടയില്‍, പെരുമ്പുളിക്കല്‍, ഉള്ളന്നൂര്‍, തുമ്പമണ്‍ പ്രദേശങ്ങളിലെല്ലാം ഇവ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. പെരുമ്പുളിക്കലില്‍ മാത്രമായി ഒതുങ്ങിനിന്ന പന്നി ശല്യം ഇപ്പോള്‍ കുരമ്പാല ഈരിക്കലയ്യത്ത്, കുടുമ്പിനാംകുന്ന് മല, പന്തളം തെക്കേക്കര പഞ്ചായത്തിൽപെട്ട തട്ടയില്‍, കുളനട പഞ്ചായത്തിലെ ഉളനാട്, ഉള്ളന്നൂര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. വനപ്രദേശത്തുനിന്ന് 30 കിലോമീറ്ററിലധികം ദൂരമുള്ള ഈ സ്ഥലങ്ങളിലേക്ക് തീറ്റതേടി എത്തിയവയാകാം ഇവയെന്നാണ് വനം വകുപ്പും കര്‍ഷകരും പറയുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി പന്തളം തെക്കേക്കര പഞ്ചായത്തിലെ പെരുമ്പുളിക്കലില്‍ കാട്ടുപന്നി വൻ കൃഷിനാശമാണ് വരുത്തുന്നത്. ജില്ലയിലെ കൂടുതല്‍ കൃഷിയുള്ള പ്രദേശങ്ങളിലൊന്നാണ് പെരുമ്പുളിക്കല്‍. തട്ടയിലും ഉള്ളന്നൂരിലും കുരമ്പാലയിലുമെല്ലാം കൂടുതലും സമ്മിശ്രകൃഷിയാണ് നടത്തുന്നത്.
വാഴ, ചേന, ചേമ്പ്, കപ്പ, കിഴങ്ങ്, കാച്ചില് തുടങ്ങിയവ ഒരുപറമ്പില്‍ തന്നെ കൃഷി ചെയ്ത് അതിെൻറ ആദായംകൊണ്ട് ജീവിക്കുന്നവര്‍ ധാരാളമുണ്ട്. ഇത്തരം ഇടത്തരം കൃഷിക്കാരെയാണ് പന്നി ശല്യം കാര്യമായി ബാധിക്കുന്നത്. ബാങ്ക് വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ ഇപ്പോൾ തീർത്തും ദുരിതത്തിലായി. വർഷാവർഷം കാർഷിക വായ്പ പുതുക്കാനാകാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. സ്വർണപ്പണയത്തിൻ മേൽ കാർഷിക വായ്പയെടുത്തവരാണ് ഭൂരിഭാഗം കർഷകരും. തുമ്പമണ്ണിലും പന്തളം തെക്കേക്കരയിലും പന്നിയെ തുരത്തുന്നതിനുള്ള നടപടി വനംവകുപ്പുമായി ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്നുണ്ട്. കൂടുവെച്ച് പന്നിയെ പിടികൂടാനുള്ള നീക്കമാണ് തുമ്പമണ്ണില്‍ നടത്തുന്നത്. ഉള്ളന്നൂരില്‍ പറയങ്കര, മലദേവര്പടി ഭാഗത്ത് റബര്‍തൈ ഉള്‍പ്പെടെയുള്ള വിളകളാണ് പന്നികുത്തിയിളക്കി നശിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.