Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചിറ്റാറിലെ മണ്ണ്...

ചിറ്റാറിലെ മണ്ണ് ഹൈറേഞ്ച് വിളകൾക്ക് അനുയോജ്യമെന്ന് പഠനസംഘം

text_fields
bookmark_border
ചിറ്റാറിലെ മണ്ണ് ഹൈറേഞ്ച് വിളകൾക്ക് അനുയോജ്യമെന്ന് പഠനസംഘം
cancel
camera_alt????? ???????? ????????? ??????? ?????? ???????? ????????? ?????? ????????????? ?????? ????????? ??????????? ???????? ????????? ????? ???????????????

ചിറ്റാർ: മലയോര മേഖലയിലെ മണ്ണ് ഹൈറേഞ്ച് വിളകൾക്ക് അനുയോജ്യമെന്ന് പഠനസംഘം. ചി റ്റാർ മേഖലയിലെ മണ്ണിെൻറ ഘടനമാറ്റം പഠിക്കാൻ കാർഷിക സർവകലാശാലയിൽനിന്ന് എത്ത ിയ സംഘമാണ് ഹൈറേഞ്ച് വിളകൾക്ക് അനുയോജ്യമാണ് ഇവിടുത്തെ മെണ്ണന്ന് കണ്ടെത്തിയ ത്. സംയോജിത കൃഷി സമ്പ്രദായത്തിൽ ബഹുവിളകളിൽ ഉൾപ്പെടുത്തി സമ്മിശ്ര പഴവർഗ കൃഷി ഇവിടെ സാധ്യമാക്കാമെന്ന് സംഘം അഭിപ്രായപ്പെട്ടു. വെള്ളായണി കാർഷിക സർവകലാശാലയിലെ കാർഷിക സാന്ത്വനം വിഭാഗത്തിലെ വിഗ്ധരാണ് എത്തിയത്. ശൈത്യമേഖല പഴയിനങ്ങൾ വ്യാപകമായി ചിറ്റാറിലുടനീളം തഴച്ചുവളരുന്ന സാഹചര്യത്തിലാണ് കാർഷിക സർവകലാശാലയുടെ കീഴിലുള്ള ശാസ്ത്ര സംഘം ബുധനാഴ്ച വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത്.

ഓറഞ്ച് കൃഷി ചെയ്ത മീൻകുഴി മരുതും മേപ്പുറത്ത് മത്തായി, മിൽക് ഫ്രൂട്ട് കൃഷി ചെയ്ത എം.എസ്. രാജേന്ദ്രൻ, മുസംബി കൃഷി ചെയ്ത സ്റ്റീഫൻ തുടങ്ങി പത്തിലധികം കർഷകരുടെ സ്ഥലം സന്ദർശിച്ച് മണ്ണ് സാമ്പിൾ ശേഖരിച്ചു. ഇത് വിദഗ്ധ പരിശോധനക്ക് അയക്കും. മണ്ണിൽ ബോറോൺ മൂലകത്തിെൻറ അഭാവം പ്രാഥമിക നിരീക്ഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പഞ്ചായത്തിെൻറ ഉയർന്ന പ്രദേശങ്ങളിൽ ഹൈറേഞ്ചിലെ പഴയിനങ്ങളെല്ലാം കൃഷി ചെയ്യാമെന്നും ഇത്തരം പഴയിനങ്ങൾ ഇടവിളയാക്കുന്നതാണ് കൂടുതൽ അഭികാമ്യമെന്നും സംഘം അഭിപ്രായെപ്പട്ടു. ഓറഞ്ച്, മിൽക് ഫ്രൂട്ട്, ചെങ്കദളി, ആപ്പിൾ, മിറാക്കിൾ, ഡ്രാഗൺ ഫ്രൂട്ട്സ്, മരമുന്തിരി എന്നിവയുടെ കൃഷിക്ക് പ്രദേശം അനുയോജ്യമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ചിലയിടങ്ങളിൽ ഏലച്ചെടികളും നന്നായി വളരാൻ തുടങ്ങിയിട്ടുണ്ട്.

മഹാപ്രളയത്തിനു ശേഷമാണ് കിഴക്കൻ മേഖലയിലെ മണ്ണിനു ഘടനമാറ്റം സംഭവിച്ചു തുടങ്ങിയത്. ഹൈറേഞ്ച് മേഖലയിലെ കാലാവസ്ഥയാണ് പ്രദേശത്ത് ഇപ്പോൾ നിലനിൽക്കുന്നത്. നാരക ഇനത്തിൽപെട്ട ധാരാളം പഴവർഗങ്ങൾ ഇവിടെ നട്ടുവളർത്താൻ കഴിയും. ചിറ്റാർ മേഖലയിൽ മിക്ക വീടുകളിലും ഓറഞ്ച് വിളഞ്ഞത് ഇതാണ്. കൂടാതെ പച്ചക്കറികളുടെയും കിഴങ്ങുവർഗ കൃഷികളുടെ ഉൽപാദനത്തിലും മാറ്റം കാണാൻ കഴിഞ്ഞു. ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ മലഞ്ചരുവുകളിലാണ് പ്രധാനമായും വിളകളിൽ മാറ്റമുണ്ടായത്. മണ്ണിെൻറ ഘടനയെ കുറിച്ച് പഠിക്കാൻ കാർഷിക സർവകലാശാലയുടെ ഡിപ്പാർട്മെൻറ് ഓഫ് റിസർച്, കർഷക സാന്ത്വനം വിഭാഗങ്ങളിലെ വിദഗ്ധരായ ഡോ. എൻ. രാധിക, ഡോ. എം. റഫീഖാൻ, ഡോ. വിശ്വേശ്വരൻ, ഡോ. ബി. ബിന്ദു, ഡോ. ആർ. ബീന, ചിറ്റാർ കൃഷി ഓഫിസർ മുഹമ്മദ് റിയാസ്, അസി. ഓഫിസർ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച കൃഷി സ്ഥലങ്ങൾ സന്ദർശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story