Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതീർഥാടനത്തിനു ദിവസങ്ങൾ...

തീർഥാടനത്തിനു ദിവസങ്ങൾ മാത്രം ചിറ്റാർ-അച്ചൻകോവിൽ റോഡിൽ മുന്നൊരുക്കമില്ല

text_fields
bookmark_border
തീർഥാടനത്തിനു ദിവസങ്ങൾ മാത്രം ചിറ്റാർ-അച്ചൻകോവിൽ റോഡിൽ മുന്നൊരുക്കമില്ല
cancel
camera_alt???????-?????????? ???? ????? ?????????? ????? ??????????? ??????? ???? ??????????? ????; ????????? ???????? ???? ?????????? ??????????????, ???????????? ???????? ??????????? ? ????

ചിറ്റാർ: തീർഥാടനത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചിറ്റാർ-അച്ചൻകോവിൽ ഹൈവേ റോ ഡിൽ മുന്നൊരുക്കമൊന്നും ആയില്ല. നീലിപിലാവ് വനം മുതൽ തണ്ണിത്തോട് കൂത്താടിമൺവരെ പൂ ട്ടുകട്ട പാകിയ റോഡിൽ അപകട സാധ്യതയുള്ള ഭാഗത്ത് ബാരിക്കേഡ് പണിയണമെന്ന ആവശ്യം ഇതു വരെ നടപ്പായില്ല.നീലിപിലാവ് മുതൽ തണ്ണിത്തോട് കൂത്താടിമൺവരെ പൂട്ടുകട്ട പാകിയ പാതയിൽ കുത്തനെയുള്ള ഇറക്കവും കയറ്റവുമാണ്. വഴുവഴുപ്പുള്ള പാതയിൽ യാത്രകഠിനമാണ്. ഈ ഭാഗത്തെ 1.6 കിലോമീറ്റർ ദൂരത്താണ് അപകട സാധ്യത. രണ്ടുവർഷംമുമ്പ് മണ്ഡലകാലത്തിനു നീലിപിലാവ് ജനവാസമേഖലയിൽ അപകടസാധ്യത ഏറെയുള്ള മൂന്നു ഭാഗങ്ങളിൽ ക്രാഷ് ബാരിയർ നിർമിച്ചു.

എന്നാൽ, പുട്ടുകട്ട ഭാഗിയ വനത്തിലൂടെയുള്ള റോഡിൽ കഴിഞ്ഞ വർഷം മുളകൊണ്ട് ‘തട്ടിക്കൂട്ട്’ താൽക്കാലിക ബാരിക്കേട് നിർമിച്ചിരുന്നു. സീസൺ കഴിഞ്ഞതോടെ ഇവ നീക്കുകയും ചെയ്തു. അച്ചൻകോവിൽ-ചിറ്റാർ റോഡിെൻറ ഭാഗമായ ഇതുവഴി ശബരിമല തീർഥാടനകാലത്ത് നിരവധി തീർഥാടകരാണ് സഞ്ചരിക്കുന്നത്.നീലിപിലാവ് മുതൽ കൂത്താടിമൺവരെ വനഭാഗത്തെ റോഡിെൻറ തുടക്കം മുതൽ കുത്തനെയുള്ള കയറ്റവും ഇറക്കവുമാണ്. മാക്രിപ്പാറ, കല്ലൻപ്ലാവ്, നെടുതാര എന്നിവിടങ്ങളിൽ ഒരുവശം വലിയ താഴ്ചയുള്ള കുഴിയാണ്. ഇവിടങ്ങളിൽ അപകട സാധ്യതയേെറയാണ്. മാക്രിപ്പാറക്ക് സമീപം നിരവധി വാഹനങ്ങൾ പൂട്ടുകട്ടയിൽ തെന്നിമാറി കുഴിയിലേക്ക് മറിഞ്ഞിട്ടുണ്ട്. അപകടങ്ങളിൽ ആളപായം ഉണ്ടാകാത്തത് ഭാഗ്യംകൊണ്ടാണ്. എന്നാൽ, ഇത്രയേറെ അപകടസാധ്യതയുള്ള ഈ ഭാഗത്ത് ഇനിയും ക്രാഷ് ബാരിക്കേഡ് സ്ഥാപിച്ചിട്ടില്ല.

പൂട്ടുകട്ടകളിൽ മിക്കതും ഇളകിയിരിക്കുകയാണ്. പലതും യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന നിലയിൽ ഉയർന്നുനിൽക്കുകയാണ്. ഇതുകാരണം സംസ്ഥാനത്ത് ഏറ്റവുമധികം ദൂരത്തിൽ പൂട്ടുകട്ട പാകിയ റോഡിലെ യാത്ര ദുരിതം നിറഞ്ഞതാണ്. പാകി മാസങ്ങൾ കഴിയുന്നതിനു മുമ്പേ ഇളകാൻ തുടങ്ങി. അശാസ്ത്രീയ രീതിയിൽ പാകിയതാണ് ഇളകാൻ കാരണമെന്ന് യാത്രക്കാർ പറഞ്ഞു. ഇത് ഉറപ്പിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇരുചക്രവാഹന യാത്രയാണ് ദുരിതം നിറഞ്ഞത്. മഴക്കാലമായാൽ വഴുവഴുപ്പുള്ള റോഡിലൂടെ യാത്രയും പ്രയാസം നിറഞ്ഞതാണ്. തമിഴ്നാടിെൻറ തെക്കൻ ജില്ലകളിൽനിന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീർഥാടകരിലധികവും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ഈട്ടിച്ചുവട് ജങ്ഷൻ മുതൽ നീലിപിലാവ് വരെയുള്ള ഭാഗത്തെ റോഡ് യാത്ര ചെയ്യാൻ കഴിയാത്തവിധം കുണ്ടുംകുഴിയും നിറഞ്ഞ് തരിപ്പണമായി കിടക്കുകയാണ്. ഈ ഭാഗത്ത് ഇതുവരെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story