Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകറ്റോട് ചീപ്പ്...

കറ്റോട് ചീപ്പ് തുരുമ്പെടുത്ത് നശിക്കുന്നു

text_fields
bookmark_border
കറ്റോട് ചീപ്പ് തുരുമ്പെടുത്ത് നശിക്കുന്നു
cancel
camera_alt?????????????????????? ?????????? ?????? ??????? ??????

തിരുവല്ല: മണിമലയാറ്റിൽനിന്ന് കവിയൂർ പുഞ്ചയിലേക്ക് കാർഷിക ആവശ്യത്തിനുള്ള വെള ്ളമെത്തിേക്കണ്ട കറ്റോട് ചീപ്പ് അറ്റകുറ്റപ്പണിയില്ലാതെ തുരുമ്പെടുത്ത് നശിക്കുന്നു.
മണിമലയാറിെൻറ കൈവഴിയായ വലിയതോടിനു കുറുകെയുള്ള കറ്റോട് പാലത്തിൽ 60 വർഷം മുമ്പ് സ്ഥാപിച്ച ചീപ്പാണ് നാശത്തിെൻറ പാതയിൽ എത്തിനിൽക്കുന്നത്. 900 ഏക്കറോളം വരുന്ന കവിയൂർ പുഞ്ച കഴിഞ്ഞ 30 വർഷമായി തരിശുകിടക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം മുതലാണ് ജനകീയ കൂട്ടായ്മയുടെ ഭാഗമായി പുഞ്ചയിൽ കൃഷി ആരംഭിച്ചത്. കഴിഞ്ഞ വർഷം കൃഷിക്കാവശ്യമായ ജലത്തിെൻറ നല്ലൊരു പങ്ക് ചീപ്പിലൂടെ എത്തിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ, അറ്റകുറ്റപ്പണി തീർത്തും ഇല്ലാതായതോടെ ആറുമാസമായി ചീപ്പിെൻറ പ്രവർത്തനം പൂർണമായും നിലച്ചു. ചീപ്പ് ഉയർത്തുന്ന ഷാഫ്റ്റ് വളഞ്ഞതും ബാക്കിയുള്ള യന്ത്രഭാഗങ്ങൾ തുരുമ്പെടുത്ത് പ്രവർത്തനരഹിതമായതുമാണ് ചീപ്പ് ഉപയോഗശൂന്യമാകാൻ ഇടയാക്കിയത്. കൃഷി ആരംഭിച്ച കഴിഞ്ഞ വർഷം മുമ്പുവരെയുള്ള കാലങ്ങളിൽ തോട്ടിലെ വെള്ളം നദിയിലേക്ക് ഒഴുക്കിവിടുന്നതിനും തിരികെ കയറ്റുന്നതിനും മാത്രമായിരുന്നു ചീപ്പ് ഉപയോഗിച്ചിരുന്നത്.

കൃഷി പുനരാരംഭിച്ച സാഹചര്യത്തിലും ചീപ്പിെൻറ അറ്റകുറ്റപ്പണി നടത്താൻ ചെറുകിട ജലസേചന വകുപ്പ് തയാറാകുന്നില്ലെന്നതാണ് പാടശേഖര സമിതിയുടെ പ്രധാന പരാതി. ചീപ്പ് പുനർനിർമിക്കുന്നതിനുള്ള അനുമതി തേടി ചെറുകിട ജലസേചന വകുപ്പ് പദ്ധതി തയാറാക്കി അനുമതിക്കായി സർക്കാറിനു മുന്നിൽ സമർപ്പിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. തുടർന്ന് ആറുമാസം മുമ്പ് 45 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റും നൽകി. എന്നാൽ, ഇതിനും അനുമതി ലഭിച്ചില്ല. രാജ്യാന്തര നിലവാരത്തിൽ പുനർനിർമിച്ച തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിലെ കറ്റോട് പാലത്തിെൻറ വീതിക്കുറവ് ഏറെ ഗതാഗതതടസ്സങ്ങൾക്കും കാരണമാണ്. എന്നാൽ, ചീപ്പ് നിലനിൽക്കുന്നതു കാരണം പൊതുമരാമത്ത് വകുപ്പിനു പാലം പുതുക്കിപ്പണിയാനാകാത്ത സാഹചര്യവും നിലനിൽക്കുന്നു. പാലം വീതികൂട്ടി നിർമിക്കാൻ ചീപ്പ് പൊളിച്ചുനീക്കണമെന്ന് മരാമത്ത് വകുപ്പ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതാണ്. ചീപ്പിെൻറയും പാലത്തിെൻറയും പുനർനിർമാണം ഉൾക്കൊള്ളിച്ചാണ് ചെറുകിട ജലസേചന വകുപ്പ് 45 ലക്ഷത്തിെൻറ എസ്റ്റിമേറ്റ് നൽകിയിരിക്കുന്നത്. ഇവ രണ്ടും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story