നഗരത്തിൽ ൈപപ്പ് പൊട്ടൽ വ്യാപകം
text_fieldsപത്തനംതിട്ട: നഗരത്തിലെങ്ങും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. പൈപ്പ് പൊട്ടിയ ഭാഗങ്ങളിൽ റോഡും തകർന്ന് തുടങ്ങി.
പുലർച്ച പമ്പിങ് സമയത്താണ് പൊട്ടിയ ഭാഗത്തുകൂടി ജലം പാഴാകുന്നത്. ടി.കെ റോഡിൽ വിവിധയിടങ്ങളിൽ ഇങ്ങനെ െപെപ്പ് പൊട്ടി റോഡിൽകൂടി വെള്ളം ഒഴുകുകയാണ്. നാട്ടുകാർ വാട്ടർ അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഫലം ഇല്ല. നഗരത്തിലെ വിവിധ വാർഡ് പ്രദേശങ്ങളിലും പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നുണ്ട്. ടി.കെ റോഡിൽ സെൻട്രൽ ജങ്ഷനിൽ പൈപ്പ് പൊട്ടിയ ഭാഗത്തുകൂടി വെള്ളം ഒഴുകി റോഡ് നിശ്ശേഷം തകർന്ന് കിടക്കുകയാണ്. വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കുഴികളിൽ െവള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്കും ദുരിതമാകുന്നു.
പലയിടത്തും വീടുകളിലേക്ക് നൽകിയിട്ടുള്ള വാട്ടർ കണക്ഷെൻറ ൈപപ്പുകളും പൊട്ടി വെള്ളം പാഴാകുന്നുണ്ട്. നഗരത്തിൽ കൂടുതലും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. പൈപ്പുകളുടെ കാലപ്പഴക്കമാണ് തുടരെ പൊട്ടാൻ കാരണം. ദിവസേന ആയിരക്കണക്കിനു ലിറ്റര്‍ ശുദ്ധജലമാണ് ഇങ്ങനെ പാഴാകുന്നത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞാലും തിരിഞ്ഞ് നോക്കാറില്ല.സെൻട്രൽ ജങ്ഷനിൽ മാസങ്ങളായി ഇത്തരത്തില്‍ ശുദ്ധജലം പാഴാകുകയാണ്. റോഡിെൻറ മധ്യത്തിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനിലുണ്ടായ തകരാറിലൂടെയാണ് വെള്ളം പുറത്തേക്കെത്തുന്നത്. രാവിലെ പമ്പിങ് സമയങ്ങളില്‍ റോഡിെൻറ മധ്യഭാഗത്ത് വന്‍ തോതിലാണ് ജലം പുറത്തേക്കൊഴുകുന്നത്.
പമ്പിങ് അവസാനിച്ചു കഴിയുമ്പോള്‍ കെട്ടിനില്‍ക്കുന്ന വെള്ളം തിരികെ പൊട്ടിയ ഭാഗത്തുകൂടി ലൈനിലേക്ക് തന്നെ ഇറങ്ങും. മാലിന്യം നിറഞ്ഞ ഈ ജലം കുടിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. തകരാര്‍ സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാരും വാർഡ് കൗൺസിലർമാരും നിരവധി തവണ പരാതി അറിയിച്ചതാണ്. പൈപ്പ് ചോർച്ചയിലൂടെ വർഷംതോറും കോടിക്കണക്കിനു രൂപയുടെ കുടിവെള്ളം നഷ്ടമാകുന്നതായാണ് ജല അതോറിറ്റി പറയുന്നത്. ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള അധിക മർദം മൂലം പൈപ്പ് ഭൂമിക്കടിയിൽ പൊട്ടിയാണ് ഭൂരിഭാഗം പ്രദേശത്തും വെള്ളം പാഴാകുന്നത്. പൈപ്പ് സ്ഥാപിച്ചിരിക്കുന്ന റോഡുകളിൽ സ്വകാര്യകേബിൾ കമ്പനികൾ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളും തകരാറിന് ഇടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.